Sat, 25 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : DELHI

Pravasi India – Delhi

സെന്‍റ് സ്റ്റീഫൻസ് ഇടവകയിൽ ബൈബിള്‍ കൺവൻഷൻ

ന്യൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്‍റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയിൽ ബൈബിള്‍ കൺവൻഷൻ വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെ നടക്കും.

സന്ധ്യാ പ്രാർഥനയെ തുടർന്ന് റവ.ഫാ. എബി ഫിലിപ്പ് കാർത്തികപ്പള്ളി (മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ അഖില മലങ്കര പ്രാർഥനായോഗം ജനറൽ സെക്രട്ടറി) വചന പ്രഭാഷണം (ധ്യാന പ്രസംഗം) നടത്തും.

ഇടവക വികാരി റവ. ഫാ. ജോയ്സൺ തോമസ്, സെന്‍റ് തോമസ് ഗാസിയാബാദ് ഇടവക വികാരി റവ. ഫാ. ബിജു ഡാനിയേൽ എന്നിവർ സന്നിഹിതരായി.

NRI

ദിൽഷാദ് ഗാർഡൻ സെന്‍റ് സ്റ്റീഫൻസ് ഇടവകയിൽ ഒവിബിഎസ് ക്ലാസുകൾക്ക് തുടക്കം

ന്യൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്‍റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയിൽ ഈ വര്‍ഷത്തെ ഒവിബിഎസ് (ഓർത്തഡോക്സ് വെക്കേഷൻ ബൈബിള്‍ സ്കൂള്‍) ക്ലാസുകൾക്ക് തുടക്കമായി. ഞാ‌യറാഴ്ച തുടങ്ങിയ ക്ലാസുകൾ ചൊവ്വാഴ്ച വൈകുന്നേരം മൂന്ന് വരെ നടക്കും.

ഇടവക വികാരി റവ. ഫാ. ജോയ്സൺ തോമസ് ഒവിബിഎസ് പതാക ഉയർത്തി, നിലവിളക്കു കൊളുത്തിയും ഉദ്ഘാടനം ചെയ്തു. ഈ വർഷത്തെ മുഖ്യ തീം "മനസ് തുറന്ന് അനുഗ്രഹിക്കപ്പെടുക' (BE MINDFUL AND STAY BLESSED) എന്നതാണ്.

കുടുതൽ ആകർഷണീമായ പ്രെയർ സോംഗ്, ആക്ഷൻ സോംഗ്സ്, മാർച്ചിംഗ് സോംഗ് എന്നിങ്ങനെ വിവിധ ഭാഷകളിലായി 20 കൂടുതൽ പാട്ടുകളാണ് ഇത്തവണത്തെ ഒവിബിഎസ് പാട്ടു പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

പാട്ടുകളുടെ മിക്സിംഗും മാസ്റ്ററിംഗുമായി ഒവിബിഎസ് ക്ലാസ് എടുക്കുന്നത് നാഗപുർ സെന്‍റ് തോമസ് ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരി വിദ്യാർഥി ബ്രദർ ജസ്റ്റിൻ തമ്പാനാണ്. ഇടവക വികാരി റവ.ഫാ. ജോയ്സൺ തോമസ്, എംജിഒസിഎസ്എം വിദ്യാർഥികളും വിവിധ സെക്ഷനിൽ ക്ലാസ് നയിക്കും.

സൺഡേസ്കൂൾ ഹെഡ് മാസ്റ്റർ ഷാജി ഫിലിപ്പ് കടവിൽ, സെക്രട്ടറി എബി മാത്യൂവിന്‍റെയും നേതൃത്വത്തിൽ ഒവിബിഎസ് ക്ലാസുകൾക്ക് ക്രമീകരണം പൂർത്തിയായി. ചൊവ്വാഴ്ച സൺഡേസ്കൂൾ വിദ്യാർഥികളുടെ റാലിയും തുടർന്ന് കുട്ടികളുടെ കലാപരിപാടികളും നടക്കും.

NRI

ഡൽഹി ഭദ്രാസന യുവജനപ്രസ്ഥാനത്തിന്‍റെ വാർഷിക സെമിനാർ ശനി‌യാഴ്ച മുതൽ

ന്യൂഡൽഹി: ഓർത്തഡോക്സ് സഭ ഡൽഹി ഭദ്രാസന യുവജനപ്രസ്ഥാനത്തിന്‍റെ വാർഷിക സെമിനാർ ശനി, ഞായർ ദിവസങ്ങളിൽ മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച് ലക്‌നോയിൽ നടക്കും. സെമിനാറിന്‍റെ ഉദ്ഘാടനം രാവിലെ 10ന് യുവജനപ്രസ്ഥാന വൈസ് പ്രസിഡന്‍റ് ഫാ. ജെയിൻ സി. മാത്യു നിർവഹിക്കും

"സ്വാതന്ത്ര്യത്തിനായിട്ട് ക്രിസ്തു നമ്മെ സ്വതന്ത്രരാക്കി.. ആകയാൽ അത് ഉറച്ചുനിൽപ്പിൻ.. അടിമ നുകത്തിൽ പിന്നെയും കുടുങ്ങി പോകരുത്' എന്ന വിഷയത്തെ ആസ്പദമാക്കി ഫാ. ആരോൺ മാത്യൂസ് ജോഷുവ, റീന ചാൾസ് (ഇഇഎഫ് ചെയർപേഴ്സൺ) എന്നിവർ ക്ലാസുകൾ നയിക്കും.

ഡൽഹി ഭദ്രാസനത്തിലെ വിവിധ പള്ളികളിൽ നിന്നു വൈദികർ, പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.

Sports

ഇന്ത്യ പിടിമുറുക്കി; പ്രതിരോധക്കോട്ട തീർത്ത് വിൻഡീസ്

ന്യൂഡൽഹി: വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ പി‌ടിമുറുക്കുന്നു. മൂന്നാംദിനം സ്റ്റമ്പെടുക്കുമ്പോൾ വിൻഡീസ് രണ്ടുവിക്കറ്റ് നഷ്‌ടത്തിൽ 173 റൺസെന്ന നിലയിലാണ്.

87 റൺസുമായി ഓപ്പണർ ജോൺ കാംബെലും 66 റൺസോടെ ഷായ് ഹോപ്പുമാണ് ക്രീസിൽ. ഇരുവരും ചേർന്ന് 138 റൺസിന്‍റെ കൂട്ടുകെട്ട് പടുത്തുയർത്തി. സന്ദർശകർ ഇപ്പോഴും ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറിനെക്കാൾ 97 റൺസ് പിന്നിലാണ്.

ടാഗ്‌നരെയ്ന്‍ ചന്ദര്‍പോള്‍ (10), അലിക് അതനാസെ (ഏഴ്) എന്നിവരുടെ വിക്കറ്റുകളാണ് വിന്‍ഡീസിന് നഷ്ടമായത്. നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 518 റണ്‍സിന് മറുപടിയായി മൂന്നാം ദിനം ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസ് 248 റണ്‍സിന് പുറത്തായി.

ഇതോടെ സന്ദർശകർ ഫോളോ ഓൺ വഴങ്ങി. ഇന്ത്യക്ക് വേണ്ടി ഇടം കൈയ്യൻ സ്പിന്നർ കുൽദീപ് യാദവ് അഞ്ച് വിക്കറ്റ് നേടി. ജഡേജ മൂന്നും ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും ഓരോ വിക്കറ്റും വീഴ്ത്തി.

NRI

സാന്തോം ബൈബിൾ കൺവൻഷൻ നവംബർ ഒന്ന് മുതൽ

ന്യൂഡൽഹി: ഫരീദാബാദ് അതിരൂപത ഒരുക്കുന്ന സാന്തോം ബൈബിൾ കൺവൻഷൻ നവംബർ ഒന്ന്, രണ്ട് തീയതികളിൽ നടക്കും. ന്യൂഡൽഹിയിലെ തൽക്കത്തോറ ഇൻഡോർ സ്റ്റേഡിയത്തിൽ രാവിലെ ഒമ്പത് മുതൽ വൈകുന്നേരം അഞ്ച് വരെയാണ് കൺവൻഷൻ സംഘടിപ്പിച്ചിരിക്കുന്നത്.

നവംബർ രണ്ടിന് നടക്കുന്ന പ്രത്യേക ചടങ്ങിൽ ഫരീദാബാദ് രൂപതയെ അതിരൂപതയായി പ്രഖ്യാപിക്കും. ആർച്ച്ബിഷപ് കുര്യാക്കോസ് ഭരണികുളങ്ങര അതിരൂപതയുടെ പ്രഥമ മെട്രോപ്പോളിറ്റൻ ആർച്ച്ബിഷപ്പായി സ്ഥാനാരോഹണം ചെയ്യും.

സീറോമലബാർ സഭയുടെ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ ചടങ്ങുകൾക്ക് കാർമികത്വം വഹിക്കും. കൺവൻഷന്‍റെ ആദ്യ ദിനമായ നവംബർ ഒന്നിന് വൈകുന്നേരം അഞ്ച് മുതൽ 8.30 വരെ യുവജനങ്ങൾക്കായി മ്യൂസിക്കൽ യൂത്ത് ഇവന്‍റ് "Kiran 2K25' നടക്കും.

ഷംസാബാദ് അതിരൂപതയുടെ ആർച്ച്ബിഷപ് മാർ പ്രിൻസ് ആന്‍റണി പാണേങ്ങാടൻ, റവ.ഫാ. സാജു ഇലഞ്ഞിയിൽ എംഎസ്ടി എന്നിവർ കൺവൻഷന് നേതൃത്വം നൽകും.

NRI

കുഞ്ഞമ്മ ആന്‍റണി ഡൽഹിയിൽ അന്തരിച്ചു

ന്യൂഡൽഹി: ഹരിനഗർ ജെഎ 45 എയിൽ താമസിക്കുന്ന കുഞ്ഞമ്മ ആന്‍റണി(84) അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച നാലിന് ഡൽഹി കന്‍റോൺമെന്‍റ് ക്രിസ്ത്യൻ സെമിത്തേരിയിൽ.

ഭർത്താവ് പരേതനായ ജോസഫ് ആന്‍റണി. മക്കൾ: ഡിറ്റി കുര്യാക്കോസ്(ആലപ്പുഴ), ആൻസൺ ആന്‍റണി, വിൽസൺ ആന്‍റണി, ജോൺസൻ ആന്‍റണി(മൂവരും ഡൽഹി).

മരുമക്കൾ: കുര്യാക്കോസ് (ആലപ്പുഴ), ഷീല ആൻസൺ, സാല്യമ്മ വിൽസൺ, സീന ജോൺസൻ.

പരേത ആലപ്പുഴ തായങ്കരി വടക്കേടം കുടുംബാംഗമാണ്.

NRI

സെന്‍റ് സ്റ്റീഫന്‍സ് ഇടവകയിലെ ഓണാഘോഷം ഞായറാഴ്ച

ന്യൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്‍റ് സ്റ്റീഫന്‍സ് ഓർത്തഡോക്സ് ഇടവകയിലെ യുവജനപ്രസ്ഥാനത്തിന്‍റെ നേതൃത്വത്തിൽ ഓണാഘോഷം ഞായറാഴ്ച സംഘടിപ്പിക്കുന്നു.

വിശുദ്ധ കുർബാനക്ക് ശേഷം രാവിലെ പത്തിന് വിവിധ കായിക മത്സരങ്ങൾ സംഘടിപ്പിക്കും. 12ന് ഓണസദ്യയും ഉണ്ടായിരിക്കുന്നതാണ്.

ഇടവക വികാരി റവ.ഫാ. ജോയ്സൺ തോമസ്, യുവജന പ്രസ്ഥാനം സെക്രട്ടറി കോരസൺ ഫിലിപ്പ്, ട്രസ്റ്റി ബിബിൻ സണ്ണി, ഓണസദ്യ കൺവീനർമാരായി ഫിലിപ്പ് ചാക്കോ, പി.ഒ. ജേക്കബ് എന്നിവർ നേതൃത്വം നൽകും.

NRI

ഡൽഹിയിൽ മലയാളി നഴ്സ് കുഴഞ്ഞുവീണു മരിച്ചു

‌‌ന്യൂഡൽഹി: ഡൽഹിയിൽ മലയാളി മെയിൽ നഴ്സ് കുഴഞ്ഞുവീണു മരിച്ചു. തണ്ണീര്‍മുക്കം പഞ്ചായത്ത് എട്ടാം വാര്‍ഡ് വെളിയമ്പ്ര കല്യാണിച്ചിറ വീട്ടില്‍ വി.വിഷ്ണു(32) ആണ് മരിച്ചത്.

ഡല്‍ഹി മാക്‌സ് സൂപ്പര്‍ സ്‌പെഷ്യല്‍റ്റി ആശുപത്രിയിലെ ജീവനക്കാരനായിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് ഓട്ടോറിക്ഷയിൽ പോകുമ്പോഴാണ് സംഭവം.

ഓട്ടോറിക്ഷയിൽ കുഴഞ്ഞുവീണ വിഷ്ണുവിനെ ഉടൻതന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

National

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്നുവീണ് അപകടം; നിരവധി പേര്‍ കുടുങ്ങികിടക്കുന്നു

ന്യൂഡല്‍ഹി: സിലംപൂരില്‍ നാലുനില കെട്ടിടം തകര്‍ന്നുവീണ് അപകടം. നാല് പേരെ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് രക്ഷപെടുത്തി. നിരവധി പേര്‍ കുടുങ്ങികിടപ്പുണ്ടെന്നാണ് വിവരം.

സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഇന്ന് രാവിലെ ഏഴോടെയാണ് അപകടം.

12 പേര്‍ അപകടസമയത്ത് കെട്ടിടത്തില്‍ ഉണ്ടായിരുന്നതായാണ് വിവരം. കെട്ടിടം തകര്‍ന്നുവീഴാന്‍ ഉണ്ടായ കാരണം എന്താണെന്ന് വ്യക്തമല്ല.

NRI

പഴയ വാഹനങ്ങൾക്ക് ഇന്ധനവിലക്ക് ഡൽഹി സർക്കാർ പിൻവലിക്കും

ന്യൂഡൽഹി: കാലപ്പഴക്കം ചെന്ന വാഹനങ്ങൾ ഡൽഹിയിലെ പന്പുകളിൽനിന്ന് ഇന്ധനം നിറയ്ക്കുന്നത് വിലക്കുന്ന വിവാദ ഉത്തരവ് പിൻവലിക്കാൻ ഡൽഹി സർക്കാർ നിർദേശം നല്കി. ജനരോഷം കണക്കിലെടുത്താണ് നടപടി.

ഉത്തരവ് പിൻവലിക്കാൻ അഭ്യർഥിച്ചുകൊണ്ടുള്ള കത്ത് കമ്മീഷൻ ഓഫ് എയർ ക്വാളിറ്റി മാനേജ്മെന്‍റിന് (സിഎക്യുഎം) സർക്കാർ നല്കി. വാർത്താ ഏജൻസിയായ പി‌ടിഐ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഇത്തരം ഇന്ധന നിരോധനം നടപ്പാക്കാൻ പ്രയാസമാണെന്ന് പരിസ്ഥിതി മന്ത്രി മഞ്ജീന്ദർ സിംഗ് സിർസ പറഞ്ഞു. 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ളപെട്രോൾ വാഹനങ്ങൾക്കും പത്തു വർഷത്തിൽ കൂടുതൽ പഴക്കമുള്ള ഡീസൽ വാഹനങ്ങൾക്കും ഇന്ധനം നല്കരുതെന്നായിരുന്നു നിർദേശം.

National

ഡല്‍ഹിയിലെ കെമിക്കല്‍ ഫാക്ടറിയില്‍ തീപിടിത്തം; മൂന്ന് പേര്‍ മരിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹി റിത്താലയിലെ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തില്‍ മൂന്ന് പേര്‍ മരിച്ചു. തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് റിത്താല മെട്രോ സ്‌റ്റേഷന് സമീപമുള്ള ഫാക്ടറിയില്‍ തീപിടിത്തമുണ്ടായത്. പ്ലാസ്റ്റിക്കും തുണിത്തരങ്ങളും മറ്റും ഇവിടെ സൂക്ഷിച്ചിരുന്നത് തീപിടിത്തത്തിന്‍റെ ആഘാതം കൂട്ടിയിട്ടുണ്ട്.

സ്ഥലത്ത് അഗ്നിരക്ഷാ സേന ഇപ്പോഴും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഫാക്ടറിയുടെ മുകളിലത്തെ നിലയിലേക്ക് പ്രവേശിക്കാന്‍ ഇതുവരെ രക്ഷാപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞിട്ടില്ല. ഇവിടെ കൂടുതല്‍ ആളുകള്‍ കുടുങ്ങികിടപ്പുണ്ടോയെന്നും ആശങ്കയുണ്ട്.

Latest News

Up