മിഷിഗൺ ഗവർണർ സ്ഥാനത്തേക്ക് ജോൺ ജെയിംസ് മത്സരിക്കുന്നു
Friday, April 11, 2025 5:24 AM IST
പി.പി. ചെറിയാൻ
മിഷിഗൺ: റിപ്പബ്ലിക്കൻ പ്രതിനിധി ജോൺ ജെയിംസ് തിങ്കളാഴ്ച മിഷിഗൺ ഗവർണർ സ്ഥാനത്തേക്ക് മത്സരിക്കാൻ ഒരുങ്ങുന്നു . ഒരു സ്വിംഗ് ഡിസ്ട്രിക്റ്റിലെ തന്‍റെ ഹൗസ് സീറ്റിലേക്കുള്ള വീണ്ടും തെരഞ്ഞെടുപ്പ് പ്രചാരണം ഉപേക്ഷിച്ചാണ് ഗവർണർ സ്ഥാനത്തേക്ക് മത്സരിക്കുന്നത്.

മിഷിഗൺ ശക്തവും കഴിവുള്ളതുമായ നേതൃത്വത്തിന്‍റെ അഭാവം മൂലം പിന്നോട്ട് പോകപ്പെടുന്നു എന്നതിനാലാണ് മത്സരിക്കാൻ നിർബന്ധിതനായതെന്ന് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ രണ്ട് തവണ പ്രതിനിധിയും സഖ്യകക്ഷിയുമായ അദ്ദേഹം സോഷ്യൽ മീഡിയയിൽ നടത്തിയ പ്രഖ്യാപനത്തിൽ പറഞ്ഞു.

തെക്കൻ മകോംബ് കൗണ്ടിയും റോച്ചസ്റ്റർ ഹിൽസിന്‍റെയും ഓക്ക്ലാൻഡ് കൗണ്ടിയുടെയും ഭാഗങ്ങൾ ഉൾപ്പെടുന്ന മിഷിഗണിലെ കോൺഗ്രസ് പ്രതിനിധി സംഘത്തിലെ ഏക കറുത്തവർഗക്കാരനായ തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥനാണ് ജെയിംസ്.


മുൻപ് രണ്ടുതവണ യുഎസ് സെനറ്റിലേക്ക് ജെയിംസ് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2022 ൽ 2,000 ൽ താഴെ വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ജെയിംസ് ഹൗസ് സീറ്റ് നേടി. അതേസമയം ഏകദേശം 26,000ത്തിലധികം വോട്ടുകൾക്ക് (ആറ് ശതമാനം പോയിന്‍റുകൾക്ക്) ഡെമോക്രാറ്റ് കാൾ മാർലിംഗയെ പരാജയപ്പെടുത്തിയായിരുന്നു 2024ൽ അദ്ദേഹം വീണ്ടും തെരഞ്ഞെടുപ്പിൽ ജെയിംസ് വിജയിച്ചത്.