2028ൽ ട്രംപും ഒബാമയും നേർക്കുനേർ?
Wednesday, April 9, 2025 1:19 PM IST
ഏബ്രഹാം തോമസ്
വാഷിംഗ്ടൺ: ഡോണൾഡ് ട്രംപും ബറാക്ക് ഒബാമയും യഥാക്രമം റിപ്പബ്ലിക്കൻ പാർട്ടിയുടെയും ഡെമോക്രറ്റിക് പാർട്ടിയുടെയും 2028ലെ യുഎസ് പ്രസിഡന്‍റ് സ്ഥാനാർഥികളാവാൻ ശ്രമിക്കുന്നുവെന്ന് റിപ്പോർട്ട്.

സോഷ്യൽ മീഡിയയിൽ "ഒബാമ ഫോർ 2028' കാന്പയിൻ വളരെ സജീവാക്കിയിരിക്കുകയാണ് ഡെമോക്രറ്റിക് പാർട്ടിയിലെ ഒരു വിഭാഗം. എന്നാൽ ഒബാമ നേരിട്ടു ഇതിനെ കുറിച്ച് പ്രതികരിച്ചിട്ടില്ല.

റിപ്പോർട്ടുകൾ പ്രകാരം ട്രംപ് മൂന്നാം തവണയും പ്രസിഡന്‍റ് സ്ഥാനാർഥിയാവാൻ സാധ്യതയുണ്ടെന്ന് പറ‍‌യുന്നു. വീണ്ടും ഒരു പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് താൻ തായാറാണെന്ന സൂചന ട്രംപ് നൽകിയിരുന്നു.


ട്രംപ് പറഞ്ഞത് ധാരാളം ആളുകൾ താൻ വീണ്ടും മത്സരിക്കുവാൻ ആവശ്യപ്പെടുന്നുണ്ട് എന്നും അറിയിച്ചിരുന്നു. ല റിപ്പബ്ലിക്കൻ പാർട്ടി അനുയായികൾ ട്രംപിന്‍റെ പ്രതികരണം ഒരു രാഷ്‌ട്രീയ തമാശയാണെന്നു പ്രതികരിച്ചു.

രണ്ടു പേരും മത്സരത്തിന് ശ്രമിച്ചാൽ നിയമപരമായ സാധ്യതകളെ കുറിച്ചുള്ള ചർച്ചകൾ ആരംഭിക്കും.