ഹൂസ്റ്റൺ: പ്രശസ്ത മലയാള ചലച്ചിത്ര നടൻ ബാബു ആന്‍റണിക്ക് 2024ലെ കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ നൽകുന്ന "ചലച്ചിത്ര പ്രതിഭ’ പുരസ്കാരം. കുടുംബ സമേതമായി ഹൂസ്റ്റണിൽ സ്ഥിരതാമസമാക്കിയ ബാബു ആന്‍റണിക്കു പ്രവാസി മലയാളികളുടെ സ്നേഹാദരങ്ങളും ലഭിച്ചുകൊണ്ടിരിക്കുന്നു.

ഈ അംഗീകാരം ലഭിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച ബാബു ആന്‍റണി, തന്‍റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിൽ നന്ദി അറിയിക്കുകയും ചെയ്തു. ഒരു അംഗീകാരവും പ്രതീക്ഷിക്കാതെ സിനിമാ ഇൻഡസ്ട്രിയിൽ ഇതുവരെ സജീവമായി പ്രവർത്തിക്കാനായതിൽ സന്തോഷമുണ്ട്. ഇപ്പോൾ ലഭിച്ച ഈ അംഗീകാരം തീർച്ചയായും തന്‍റെ അഭിനയ ജീവിതത്തിനു മാറ്റ് കൂട്ടുമന്നും അദ്ദേഹം പറഞ്ഞു.

മലയാള സിനിമയിലെ പ്രശസ്തനായ അഭിനേതാവും മാർഷ്യൽ ആർട്ടിസ്റ്റുമായ ബാബു ആൻറണി 1986 ൽ ഭരതന്റെ ചിലമ്പിലൂടെ വെള്ളിത്തിരയിലേക്ക് അരങ്ങേറ്റം കുറിച്ചു. മലയാളം, തമിഴ്, കന്നഡ, തെലുങ്ക് ഹിന്ദി, സിംഹള, ഇംഗ്ലീഷ് തുടങ്ങി ഏഴ് ഭാഷകളിൽ അഭിനയിച്ച മലയാളി നടൻ എന്ന അപൂർവ്വ ബഹുമതിയും അദ്ദേഹത്തിനുണ്ട്.


വില്ലനും നായകനുമായി 80 -90 കളിൽ ഒട്ടേറെ ഹിറ്റ് ചിത്രങ്ങളുടെ ബാബു ആന്‍റെണി തിളങ്ങി. ആയോധന കലകളിലെ പ്രാവീണ്യം കൊണ്ട് ആക്ഷൻ രംഗങ്ങൾക്ക് വേറിട്ടൊരു മാനറിസം നൽകി യുവാക്കളെ തന്‍റെ ആരാധകരാക്കി അദ്ദേഹം.

സിനിമ ഷൂട്ടിംഗിനു ശേഷം കേരളത്തിൽ നിന്ന് ഹൂസ്റ്റണിൽ തിരിച്ചെത്തിയ ബാബു ആന്‍റണി, തന്‍റെ 40 വർഷത്തെ അഭിനയ ജീവിതത്തിൽ ആദ്യമായി ലഭിച്ച ഈ അവാർഡിന്‍റെ സന്തോഷം പങ്കുവച്ചു.