ന്യൂഡൽഹി: യുഎസ് വൈസ് പ്രസിഡന്‍റ് ജെ.ഡി. വാൻസ് ഇന്ത്യാ സന്ദർശനത്തിനായി ഇന്ന് എത്തും. നാലു ദിവസം ഇന്ത്യയിൽ തങ്ങുന്ന അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും.

രാവിലെ പത്തിന് ഡൽഹി വിമാനത്താവളത്തിലെത്തുന്ന അദ്ദേഹത്തെയും കുടുംബത്തെയും വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക ബഹുമതികളോടെ സ്വീകരിക്കും. ഇന്ന് വൈകുന്നേരം 6.30ന് മോദിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം വാൻസ് കുടുംബത്തോടൊപ്പം ചൊവ്വാഴ്ച ജയ്പുരിലേക്ക് തിരിക്കും.


ബുധനാഴ്ച ആഗ്ര സന്ദർശിച്ചശേഷം വ്യാഴാഴ്ച പുലർച്ചെ അദ്ദേഹം അമേരിക്കയിലേക്ക് തിരികെ പോകും. വാൻസിന്‍റെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്. സാന്പത്തിക സഹകരണം, പ്രതിരോധ പങ്കാളിത്തം, പ്രാദേശിക സുരക്ഷ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് അമേരിക്കയും ഇന്ത്യയും തമ്മിലുള്ള തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തുക എന്നതാണ് സന്ദർശനത്തിന്‍റെ ലക്ഷ്യം.