കുവൈറ്റ് സിറ്റി: ഗൾഫ് രാജ്യങ്ങളുമായി കുവൈറ്റിനെ ബന്ധിപ്പിക്കുന്ന റെയിൽവെ ശൃംഖല പദ്ധതിയുടെ ആദ്യ ഘട്ട കൺസൾട്ടൻസി കരാറിൽ കുവൈത്ത് ഒപ്പുവച്ചു. തുർക്കി കൺസൾട്ടൻസി സ്ഥാപനമായ പ്രോയാപിയുമായാണ് കുവൈറ്റ് കരാറിൽ ഒപ്പുവച്ചത്.

2,177 കിലോമീറ്റർ ദൈർഘ്യത്തിൽ വിഭാവനം ചെയ്തിരിക്കുന്ന പദ്ധതിയുടെ ഭാഗമായി കുവൈറ്റിലെ അൽ-ഷദ്ദാദിയ മുതൽ നുവൈസീബ് വരെയുള്ള 111 കിലോമീറ്റർ പാതയുടെ പഠനം, വിശദമായ രൂപകൽപ്പന, ടെൻഡർ തയാറാക്കൽ എന്നിവയാണ് കരാറിൽ ഉൾപ്പെടുന്നത്.


ഗൾഫ് നാടുകൾ തമ്മിൽ യാത്രാ സൗകര്യങ്ങളും ചരക്ക് ഗതാഗതവും വർധിപ്പിക്കുന്നതിന് ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ആദ്യ ഘട്ടമായ രൂപകല്പന പൂർത്തിയാക്കിയ ശേഷം ഉടൻ തന്നെ പദ്ധതി നടത്തിപ്പിനുള്ള ടെൻഡർ നടപടികൾ ആരംഭിക്കും.

ഇതോടെ ഗൾഫ് റെയിൽ ശൃംഖലയിലെ ഒരു പ്രധാന കേന്ദ്രമായി കുവൈറ്റിനെ പരിവർത്തിപ്പിക്കാനാകും.