ബോൾട്ടൺ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ്‌ (ഒഐസിസി) മാഞ്ചസ്റ്ററിലെ ബോൾട്ടണിൽ ഓഫീസ് കെട്ടിടവും വായനശാലയും ഒരുങ്ങുന്നു. വെള്ളിയാഴ്ച യുകെയിൽ തന്‍റെ ആദ്യ യൂറോപ്യൻ സന്ദർശനത്തിനെത്തുന്ന പാലക്കാട്‌ എംഎൽഎയും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനുമായ രാഹുൽ മാങ്കൂട്ടത്തിൽ ഒഐസിസി ഓഫീസ് കെട്ടിടത്തിന്‍റെയും പ്രിയദർശിനി വായനശാലയുടെയും ഉദ്ഘാടനം നിർവഹിക്കും.

യുകെയിലെ ഒഐസിസിയുടെ ചുമതല വഹിക്കുന്ന കെപിസിസി വൈസ് പ്രസിഡന്‍റ് വി.പി. സജീന്ദ്രൻ, ജനറൽ സെക്രട്ടറി എം.എം. നസീർ, ഇൻകാസ് മുൻ പ്രസിഡന്‍റ് മഹാദേവൻ വാഴശേരിൽ എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായി പങ്കെടുക്കും.

ഒഐസിസി യുകെ നാഷണൽ പ്രസിഡന്‍റ് ഷൈനു ക്ലെയർ മാത്യൂസ് അധ്യക്ഷത വഹിക്കും. നാഷണൽ - റീജണൽ - യൂണിറ്റ് കമ്മിറ്റി ഭാരവാഹികൾ പങ്കെടുക്കും. നവ നാഷനൽ കമ്മിറ്റി ചുമതലയേറ്റ ശേഷം നാട്ടിൽ നിന്നും വരുന്ന നേതാക്കളെ പങ്കെടുപ്പിച്ചു കൊണ്ട് സംഘടിപ്പിക്കുന്ന പരിപാടിയാണിത്.

ഒഐസിസിക്ക്‌ സ്വന്തമായി ഒരു ഓഫീസ് കെട്ടിടം എന്ന ചിരകാലസ്വപ്നമാണ് ബോൾട്ടണിൽ ഓഫിസ് തുറക്കുന്നതോടുകൂടി യാഥാർഥ്യമാകുന്നത്. ഓഫീസിനോടനുബന്ധിച്ച് ഒരുക്കുന്ന പ്രിയദർശിനി ലൈബ്രറിയിൽ ചരിത്രം, പഠനം, മഹാന്മാരുടെ ജീവചരിത്രം, ആത്മകഥ, പ്രഭാഷണങ്ങൾ, ലേഖനങ്ങൾ, ചെറുകഥ, നോവൽ, കവിതാ സമാഹാരങ്ങൾ, കുട്ടികൾക്കായുള്ള രചനകൾ എന്നിങ്ങനെ വിവിധ പുസ്തകങ്ങൾ ഒരുക്കും.


കുട്ടികൾക്കായുള്ള പ്ലേ സ്റ്റേഷൻ ആണ് മറ്റൊരു ആകർഷണം. ഒഐസിസി യുകെ മാഞ്ചസ്റ്റർ റീജിയൺ കീഴിൽ പുതുതായി രൂപീകരിച്ച ബോൾട്ടൻ, അക്രിംഗ്ടൺ, ഓൾഡ്ഹം യൂണിറ്റുകളുടെ മെമ്പർഷിപ്പ് കാന്പയിനും പ്രിയദർശിനി ലൈബ്രറിയുടെ ആദ്യ മെമ്പർഷിപ്പ്‌ വിതരണവും ചടങ്ങിൽ വച്ച് നിർവഹിക്കപ്പെടും.

ബോൾട്ടൻ, അക്രിംഗ്ടൺ, ഓൾഡ്ഹം ലിവർപൂൾ, പീറ്റർബൊറോ യൂണിറ്റുകളുടെ ഭാരവാഹികൾക്കുള്ള "ചുമതലപത്രം' കൈമാറ്റ ചടങ്ങും ഇതോട് അനുബന്ധിച്ചു നടക്കും. ചടങ്ങുകളിലേക്ക് കുടുംബസമേതം ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.