തൃശൂർ: സംസ്ഥാന പൊതുമേഖലാസ്ഥാപനമായ സി ഡിറ്റിൽ 228 ജീവനക്കാരെ അകാരണമായി പിരിച്ചുവിട്ട ഡയറക്ടറുടെ നടപടി തൊഴിലാളിവിരുദ്ധവും തൊഴിൽനിയമലംഘനവുമാണന്നു സിപിഐ ജില്ലാ സെക്രട്ടറിയും എഐടിയുസി സംസ്ഥാന സെക്രട്ടറിയുമായ കെ.ജി. ശിവാനന്ദൻ. എഐടിയുസിയുടെ നേതൃത്വത്തിൽ കോർപറേഷനുമുന്പിൽ നടത്തിയ സമരസന്ദേശസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

18 വർഷംവരെ ജോലിചെയ്തവരെയെല്ലാം ഒറ്റയടിക്കു ജോലിയിൽനിന്ന് ഒഴിവാക്കിയിരിക്കുന്നു. എൽഡിഎഫ് സർക്കാരിന്‍റെ പ്രഖ്യാപിതനയത്തിനു വിരുദ്ധമാണിത്. വിഷയത്തിൽ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്നും പിരിച്ചുവിട്ടവരുടെ തൊഴിൽസുരക്ഷ ഉറപ്പുവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എഐടിയുസി ജില്ലാ പ്രസിഡന്‍റ് ടി.കെ. സുധീഷ് അധ്യക്ഷത വഹിച്ചു. എഐടിയുസി നേതാക്കളായ പി.കെ. കൃഷ്ണൻ, ജെയിംസ് റാഫേൽ, എം. രാധാകൃഷ്ണൻ, കെ.കെ. ശിവൻ, പി.ഡി. റെജി, വി.ആർ. മനോജ്, എ.എസ്. സുരേഷ് ബാബു, സ്മിത വിജയൻ, പി.പി. ശൈലേഷ്, എ.ആർ. രജിത്ത്, പി. കൃഷ്ണനുണ്ണി, സി.ആർ. റോസിലി എന്നിവർ പ്രസംഗിച്ചു.