വേനലും പരീക്ഷയും! ചൂടില്‍ തളര്‍ന്ന് വിനോദസഞ്ചാര മേഖല
Sunday, March 26, 2023 12:17 AM IST
കൊച്ചി: വേനല്‍ച്ചൂടിനൊപ്പം സ്‌കൂളുകളില്‍ വാര്‍ഷിക പരിക്ഷയുമെത്തിയതോടെ വാടിത്തളര്‍ന്ന് ജില്ലയിലെ വിനോദ സഞ്ചാര മേഖല. ചൂട് കൂടിയതോടെ സംസ്ഥാനത്തിനകത്തു നിന്നുള്ള സഞ്ചാരികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവാണ് സംഭവിച്ചിട്ടുള്ളത്. ചൂട് കനക്കുന്നതിനാൽ മുന്‍ മാസങ്ങളില്‍ നടത്തിയിരുന്നതിന്‍റെ പകുതി വ്യവസായം മാത്രമാണ് നടക്കുന്നതെന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.

അതേസമയം കനത്ത ചൂടിലും വേനലവധി ആഘോഷിക്കാന്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള സംഘം എത്തുന്നത് ചെറിയ ആശ്വാസം പകരുന്നു. എറണാകുളം മറൈന്‍ഡ്രൈവില്‍ അടക്കം പകല്‍ സമയങ്ങളില്‍ ഇടവേളകളില്ലാതെ നടത്തിയിരുന്ന ബോട്ടിംഗുകള്‍ ഇപ്പോള്‍ വെയില്‍ താഴ്ന്നാല്‍ മാത്രമാണ് നടക്കുന്നത്.

ഫോര്‍ട്ട്‌കൊച്ചി, മട്ടാഞ്ചേരി, മുനമ്പം, ചെറായി തുടങ്ങിയ ബീച്ചുകളിലും സഞ്ചാരികളുടെ എണ്ണം കുറഞ്ഞു. ഇവിടങ്ങളില്‍ സായാഹ്നം ആസ്വദിക്കാന്‍ മാത്രമാണ് ആളുകള്‍ ഇപ്പോഴെത്തുന്നത്. കോതമംഗലം മേഖലയിലെ ഭൂത്താന്‍കെട്ട്, തട്ടേക്കാട് പക്ഷി സങ്കേതം എന്നിവിടങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. അതേസമയം വൈകാതെ വിനോദ സഞ്ചാര മേഖല ഉണരുമെന്ന് ടൂറിസം മേഖലയില്‍ നിന്നുള്ളവരുടെ പ്രതീക്ഷ.

ആഭ്യന്തര സഞ്ചാരികളുടെ കൊഴിഞ്ഞുപോക്ക്

ചൂട് കൂടിയ സാഹചര്യത്തില്‍ പുറത്തിറങ്ങുന്നത് കഴിവതും ഒഴിവാക്കണമെന്ന ആരോഗ്യവകുപ്പിന്‍റെ നിര്‍ദേശം ടൂറിസത്തെ ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം വരെ ജില്ലയിലേക്കെത്തിയിരുന്നതില്‍ 75 ശതമാനവും സംസ്ഥാനത്തിനകത്തു നിന്നുള്ളവര്‍ തന്നെയായിരുന്നു. വേനല്‍ കടുത്തതോടെ ഇത് കുറഞ്ഞു. തൃശൂര്‍, മലപ്പുറം, കാസര്‍ഗോഡ് ഭഗങ്ങളില്‍ നിന്നുള്ളവരാണ് ജില്ലയിലെത്തിയിരുന്നവരില്‍ ഭൂരിഭാഗവും. നിലവില്‍ ജില്ലയിലെത്തുന്നവരില്‍ ഭൂരിഭാഗവും തമിഴ്‌നാടില്‍ നിന്നുള്ള സഞ്ചാരികളാണ്. ഇതില്‍ വിദ്യാര്‍ഥികളാണ് 80 ശതമാനവും. പരീക്ഷ അവസാനിച്ചാലും നോമ്പ് കാലം കഴിയാതെ കാര്യമായ പുരോഗതി ഉണ്ടാകില്ലെന്നാണ് വിലയിരുത്തല്‍.

തിരക്കൊഴിഞ്ഞ് ബീച്ചുകളും

വേനലിനെ തുടര്‍ന്ന് ജില്ലയിലെ തിരക്കേറിയ ഫോര്‍ട്ട്‌കൊച്ചി, ചെറായി, മുനമ്പം ബീച്ചുകള്‍ ആളൊഴിഞ്ഞ നിലയിലാണ്. ഇതോടെ ഈ പരിസരങ്ങളിലെ വ്യാപാരങ്ങളിലും ഇടിവ് സംഭവിച്ചിട്ടുണ്ട്. എറണാകുളം മറൈന്‍ഡൈവില്‍ നിന്നുള്ള ബോട്ട് യാത്രകളും കുറഞ്ഞു. വാക്ക് വേയിൽ പകല്‍ സമയത്ത് തിരക്കൊഴിഞ്ഞു. മത്സ്യഫെഡിന്‍റെ നിയന്ത്രണത്തിലുള്ള ഞാറയ്ക്കല്‍ ഫിഷ് ഫാം കേന്ദ്രീകരിച്ചുള്ള ടൂറിസവും വാടിത്തളര്‍ന്ന നിലയിലാണ്. മാലിപ്പുറത്തെ ഫാമിലേക്കും ആളുകളെത്താതെയായി.

റൂമുകള്‍ കാലി

ആളുകള്‍ യാത്രകള്‍ വെട്ടിച്ചുരുക്കിയതോടെ ജില്ലയിലെ ഹോട്ടല്‍ മുറികളും ഹോം സ്റ്റേകളും ഇപ്പോഴും കാലിയാണ്. ഫോര്‍ട്ട്‌കൊച്ചി, മട്ടാഞ്ചേരി പ്രദേശങ്ങളില്‍ വിദേശികളും, മറ്റിടങ്ങളില്‍ തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള ഏതാനും ചില ചെറിയ സംഘങ്ങള്‍ മാത്രമാണ് മുറികള്‍ വാടകയ്‌ക്കെടുത്ത് താമസിക്കുന്നത്. ഈ സാഹചര്യം കണക്കിലെടുത്ത് സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ആകര്‍ഷകമായ ഓഫറുകള്‍ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍.

സ്‌കൂള്‍ വിദ്യാര്‍ഥികളുടെ വാര്‍ഷിക പരീക്ഷകള്‍ അവസാനിക്കുന്നതോടെ നിലവിലെ പ്രതിസന്ധികള്‍ക്ക് ചെറിയ ശമനം വരുമെന്നാണ് പ്രതീക്ഷ. റംസാന്‍ കഴിയാതെ ടൂറിസം മേഖലയില്‍ കാര്യമായ ഉണര്‍വ് ഉണ്ടാകില്ലെന്ന് ടൂര്‍ ഓപ്പറേറ്റർമാരും പറയുന്നു.
( അവസാനിച്ചു)