തൃശൂരിൽ കണ്ടത് സർക്കാരിന്‍റെ പിടിപ്പുകേട്: ചെന്നിത്തല
Tuesday, April 23, 2024 6:52 AM IST
പള്ളുരുത്തി: തൃശൂർ പൂരവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ സർക്കാരിന്‍റെ പിടിപ്പുകേട് മൂലമുണ്ടായതാണെന്ന് ചെന്നിത്തല പറഞ്ഞു. കുറ്റം കമ്മീഷണറുടെ തലയിൽ കെട്ടിവച്ച് ഒഴിവാകുന്നതിന് പകരം സംഭവവുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണം നടത്താൻ സർക്കാർ തയാറാകണം. കോടതിയുടെ നിരീക്ഷണത്തിലുളള അന്വേഷണമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ഈ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിന് തങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധിയെ നിരന്തരം വിമർശിക്കുകയാണ് മുഖ്യമന്ത്രി. രാഹുൽ ഗാന്ധിക്ക് പിണറായി വിജയന്‍റെ സർട്ടിഫിക്കറ്റ് വേണ്ട. കാര്യങ്ങൾ ജനത്തിന് അറിയാമെന്നും അദ്ദേഹം പറഞ്ഞു.