കീഴ്മാട് കുറുനരി ശല്യം: കെട്ടിയിട്ട ആടിനെ കടിച്ചുകൊന്നു
Thursday, April 25, 2024 3:51 AM IST
ആലുവ: കീഴ്മാട് പഞ്ചായത്തിന്‍റെ ജനവാസ മേഖലകളിൽ കുറുനരിയുടെ ശല്യം വർധിക്കുന്നു. കഴിഞ്ഞ ദിവസം പട്ടാപ്പകൽ നെല്ലിപ്പറമ്പ് പാടശേഖരത്ത് പുല്ല് കഴിക്കാനായി കെട്ടിയിട്ട ആടിനെ കുറുക്കൻ കടിച്ചുകൊന്നു. ആടിനെ ഭക്ഷണമാക്കിയശേഷം തലഭാഗം മാത്രം കുറുക്കൻ ഉപേക്ഷിച്ച് കടന്നുകളഞ്ഞു.

കുറച്ചു നാളുകളായി കുറുനരിയുടെ സാന്നിധ്യം കീഴ്മാട് മേഖലയിൽ വർധിച്ചു വരുന്നതായി നാട്ടുകാർ പറഞ്ഞു. 12-ാം വാർഡിലെ കൊയ്ത്തു കഴിഞ്ഞ കൃഷിയിടങ്ങളിലാണ് ഇവ കൂടുതലായി വിഹരിക്കുന്നത്.

പെരിയാർമുഖം പള്ളിയുടെ പിന്നിലുള്ള കാട്, 11-ാം വാർഡിലെ മുള്ളൻകുഴി പാടശേഖരം, മൂന്നാം വാർഡ് മഹിളാലയം സ്കൂളിന് സമീപം, കുട്ടമശേരി സ്കൂളിന് പിന്നിൽ, മലയൻകാട് അയ്യൻകുഴി ക്ഷേത്ര സമീപം എന്നിവിടങ്ങളിലാണ് നാട്ടുകാർ കൂടുതലായി കുറുനരികളെ കണ്ടതായി പറയുന്നത്.

ഈയിടയായി പകൽ സമയത്തും തെരുവുനായ്ക്കളെപ്പോലെ റോഡിലും ജനവാസ കേന്ദ്രങ്ങളിലും വിഹരിക്കുകയാണെന്നാണ് പ്രദേശവാസിയായ ബേബി വർഗീസ് ‘ദീപിക'യോട് പറഞ്ഞു. ജനങ്ങളെ കാണുമ്പോൾ ഓടിപ്പോകുന്നുമില്ല. പേവിഷബാധ ഉണ്ടാകുമോയെന്ന ഭയവും ആലുവയിലെ തെരുവുനായ ആക്രമണത്തോടെ ജനങ്ങളിൽ ഉണ്ടായിട്ടുണ്ട്.