പൈപ്പിലൂടെ കാറ്റു വന്നാലും കടുങ്ങല്ലൂരിൽ മീറ്റർ കറങ്ങും
Friday, April 26, 2024 4:17 AM IST
ആലുവ: കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്തിലെ വീടുകളിലെ പൈപ്പുകളിലൂടെ കാറ്റു വന്നാലും മീറ്റർ കറങ്ങുന്നതായി പരാതി. ഇടവിട്ടാണ് കുടിവെളള വിതരണം നടത്തുന്നത്. ജലക്ഷാമത്തെ തുടർന്നാണ് ഈ ക്രമീകരണം.

ജലമിഷൻ പദ്ധതിയുടെ ഭാഗമായി കുടിവെള്ള പൈപ്പുകൾ സ്ഥാപിച്ചശേഷം ഏതാനും മാസങ്ങളായി കടുങ്ങല്ലൂർ മേഖലയിൽ ജലവിതരണം പലപ്പോഴായി തടസപ്പെടുന്നു. മുപ്പത്തടം പമ്പിംഗ് സ്റ്റേഷനിലെ വൈദ്യുതി കേബിൾ കത്തിയതിനെ തുടർന്ന് കഴിഞ്ഞ ദിവസം കുടിവെള്ള വിതരണം നിലച്ചിരുന്നു.

പൈപ്പിലെ മർദം കുറവായതിനാൽ കുടിവെള്ളം എല്ലാ മേഖലയിലേക്കും എത്തുന്നില്ല. ഇത് പരിഹരിക്കാൻ ഓരോ മേഖലയ്ക്കും സമയക്രമം അനുസരിച്ചാണ് പമ്പിംഗ് നടത്തുന്നത്. കുടിവെള്ളം വന്നില്ലെങ്കിലും ശക്തമായ കാറ്റ് പൈപ്പിലൂടെ കടന്നുപോകുന്നു. ഈ സമയം മീറ്റർ ഓടുന്നതായാണ് പരാതി.

വാട്ടർ അഥോറിറ്റി ഉദ്യോഗസ്ഥരോട് പറഞ്ഞപ്പോൾ പൈപ്പ്ടാപ്പ് അടച്ചിടാനാണ് നിർദേശിച്ചത്. പമ്പിംഗ് തുടങ്ങുമ്പോൾ തന്നെ വെള്ളം ലഭിക്കാനായി ടാപ്പ് അടച്ചിടാൻ പലരും മടിക്കുകയാണ്.

ആവശ്യത്തിന് കുടിവെള്ളം ലഭിച്ചില്ലെങ്കിൽ സ്വകാര്യ കുടിവെള്ള വിതരണക്കാരിൽ നിന്ന് അമിത വിലയ്ക്ക് വെള്ളം വാങ്ങാൻ നിർബന്ധിതരാകുകയാണ്. കയന്‍റിക്കരയിൽ നിന്ന് മുപ്പത്തടം പമ്പ് ഹൗസിലേക്ക് വെള്ളം പമ്പുചെയ്യുന്നത് 15, 30 എച്ച് പി മോട്ടോറുകൾ ഉപയോഗിച്ചാണ്. ശക്തികൂടിയ പന്പ് സ്ഥാപിക്കണമെന്ന ആവശ്യം ഉയരുകയാണ്. ഏഴു ലക്ഷം ലിറ്റർ സംഭരണ ശേഷിയാണ് ടാങ്കിനുള്ളത്.

ടാങ്ക് നിറയെ വെള്ളം സംഭരിക്കാത്തതിനാൽ എല്ലായിടത്തും മതിയായ രീതിയിൽ കുടിവെള്ളം ലഭിക്കുന്നില്ലെന്നാണ് പരാതി ഉയരുന്നത്. എന്നാൽ അസി. എക്സിക്യൂട്ടീവ് എൻജിനീയർ ഈ ആരോപണം നിഷേധിച്ചു.

ഒരു ദിവസം മുപ്പത്തടം, എടയാർ മേഖലയിലേക്ക് വെള്ളം തുറന്നു വിടും. അടുത്ത ദിവസം കിഴക്കെ കടുങ്ങല്ലൂർ, ഏലൂക്കര ഭാഗങ്ങളിലേക്കും തുറക്കും. ഈ രീതിയാണ് ഇപ്പോൾ നടപ്പിലാക്കുന്നത്.