സംഘം ചേർന്ന് മാലിപ്പുറത്തെ വധശ്രമം : കൊലക്കേസ് പ്രതി ഉൾപ്പെടെ അഞ്ച് പേരെ പോലീസ് തെരയുന്നു
Thursday, April 25, 2024 3:51 AM IST
വൈപ്പിൻ: മാലിപ്പുറത്ത് വാക്കുതർക്കത്തിനിടെ യുവാക്കളെ മാരകായുധവുമായി വധിക്കാൻ ശ്രമിച്ച കേസിൽ കൊലപാതക കേസിലെ പ്രതി ഉൾപ്പെടെ അഞ്ചുപേരെ ഞാറക്കൽ പോലീസ് തെരയുന്നു. കേസിലെ ഒമ്പത് പ്രതികളിൽ കാപ്പ ചുമത്തി പോലീസ് നാടുകടത്തിയിരുന്ന ഗുണ്ടയുൾപ്പെടെ നാലുപേരെ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

ബാക്കി പ്രതികൾ നാടുവിട്ടതായാണ് സൂചന. ആക്രമണത്തിൽ യുവാക്കൾക്ക് ഗുരുതരമായ പരിക്കുണ്ട്. ഒരാളുടെ വാരിയെല്ലുകൾ ഒടിഞ്ഞു. മറ്റു രണ്ട് പേർക്ക് ഗുരുതരമായി കുത്തേറ്റു. മറ്റൊരാൾക്ക് പുറത്തേറ്റ മുറിവിൽ 20 തുന്നലുകളാണ് ഇട്ടിരിക്കുന്നത്. എന്നാൽ അടിപിടിക്ക് കാരണമെന്തെന്ന് വ്യക്തമല്ല.