പിറവത്തും കോലഞ്ചേരിയിലും കൊട്ടിക്കലാശത്തിനിടെ ഉന്തും തള്ളും
Thursday, April 25, 2024 3:51 AM IST
പിറവം/കോലഞ്ചേരി: പിറവത്ത് കലാശക്കൊട്ടിനിടെ യുഡിഎഫ് - ബിജെപി പ്രവർത്തകർ തമ്മിൽ നേരിയ സംഘർഷം. ഇന്നലെ വൈകുന്നേരം സ്വകാര്യ ബസ് സ്റ്റാൻഡിന് മുന്നിലാണ് യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ മുന്നണികളുടെ തെരഞ്ഞെടുപ്പ് കലാശക്കൊട്ട് നടന്നത്. മുന്നു മുന്നണികളും മൂന്നരയോടെ തന്നെ ടൗൺ കേന്ദ്രീകരിച്ച്, ചെണ്ടമേളവും മറ്റുമായി സ്ഥാനം പിടിച്ചിരുന്നു. പ്രചാരണ വാഹനങ്ങൾ നിറഞ്ഞതോടെ, ഇതുവഴിയുള്ള ഗതാഗതവും തടസപ്പെട്ടു.

കൊട്ടിക്കലാശത്തിന്‍റെ അവസാനത്തിലാണ് യുഡിഎഫ്-ബിജെപി പ്രവർത്തകർ തമ്മിൽ ഉന്തും, തള്ളും നടന്നത്. ഒടുവിൽ ഇരു മുന്നണികളുടേയും നേതാക്കൾ ഇടപെട്ട് പ്രവർത്തകരെ ശാന്തരാക്കുകയായിരുന്നു.

കോലഞ്ചേരിയിൽ നടന്ന കൊട്ടിക്കലാശത്തിൽ സംഘർഷ സമാനമായ ഉന്തും തള്ളും. ഇന്നലെ വൈകുന്നേരം അഞ്ചോടെ കോൺഗ്രസ് ട്വന്‍റി-20 പ്രവർത്തകർ തമ്മിൽ സംഘർഷ സമാനമായ ഉന്തും തള്ളും ഉണ്ടായി.

പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപം ഒത്തുകൂടിയ ട്വന്‍റി-20 പ്രവർത്തകർ വാദ്യമേളങ്ങളുടെയും കാവടിയുടെയും അകന്പടിയോടെ റാലിയായി ടൗണിലേക്കെത്തിയതോടെ കോൺഗ്രസ് പ്രവർത്തകർ തടഞ്ഞതാണ് ഉന്തും തള്ളിനും കാരണമായത്. പോലീസും മുതിർന്ന നേതാക്കളും ഇടപെട്ട് രംഗം ശാന്തമാക്കി. റാലി പിന്നീട് മെഡിക്കൽ മിഷൻ ആശുപത്രി റോഡു വഴി കടന്നുപോയി.