പോലീസ് സ്റ്റേഷനിൽ രാത്രി ഡ്യൂട്ടിയിൽ എസി മുറിയിൽ ഉറക്കം; മുന്നറിയിപ്പായി സർക്കുലർ
Wednesday, April 24, 2024 4:50 AM IST
കൊച്ചി: പൊതുജനങ്ങള്‍ക്ക് സംരക്ഷണം നല്‍കേണ്ട പോലീസ് ഉദ്യോഗസ്ഥര്‍ രാത്രി കാലങ്ങളില്‍ എസി മുറിയില്‍ കിടന്നുറങ്ങുന്നുവെന്ന ആക്ഷേപവുമായി സര്‍ക്കുലര്‍. പോലീസ് സ്‌റ്റേഷനുകളില്‍ രാത്രി ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ എസി മുറിയില്‍ കിടന്നുറങ്ങുന്നുവെന്നും ഇത്തരക്കാര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കണമെന്നുമാണ് എറണാകുളം സെന്‍ട്രല്‍ അസി. കമ്മീഷണര്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നത്.

രാത്രികാലങ്ങളില്‍ പാറാവ് ഡ്യൂട്ടിയിലും ജിഡി ചാര്‍ജ് ഡ്യൂട്ടിയിലും നിയോഗിച്ചിട്ടുള്ള പോലീസ് ഉദ്യോഗസ്ഥര്‍ എസ്എച്ച്ഒമാരുടെ മുറിയില്‍ എസി ഉപയോഗിച്ച് കിടന്നുറങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് സര്‍ക്കുലറില്‍ പറയുന്നു. ഇക്കാര്യത്തില്‍ എസ്എച്ച്ഒമാര്‍ ശ്രദ്ധിക്കണമെന്നും ഇത്തരക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നുമാണ് സര്‍ക്കുലറില്‍ നിര്‍ദേശിച്ചിരിക്കുന്നത്.

എറണാകുളം സെന്‍ട്രല്‍ സബ് ഡിവിഷനിലെ എല്ലാ എസ്എച്ച്ഒമാരുടെയും വ്യക്തിഗത ശ്രദ്ധപതിയണമെന്നാണ് നിര്‍ദേശം. മുമ്പ് നൈറ്റ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരുടെ ശ്രദ്ധക്കുറവു മൂലം ചില സ്‌റ്റേഷനുകളില്‍നിന്ന് പ്രതി ചാടിപ്പോയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.

അതേസമയം, സര്‍ക്കുലറിനെതിരേ ഒരു വിഭാഗം പോലീസുകാര്‍ക്കിടയില്‍ അമര്‍ഷം പുകയുന്നുണ്ട്. എന്നാല്‍, ഇത്തരത്തിൽ ഡ്യൂട്ടി ചെയ്യുന്നവരാണ് പ്രതിഷേധവുമായി വന്നിരിക്കുന്നതെന്നാണ് മറ്റൊരു വിഭാഗം പോലീസ് ഉദ്യോഗസ്ഥരുടെ വാദം.