സുരക്ഷ ഉറപ്പാക്കാൻ സിറ്റിയിൽ 2600 പോലീസ് ഉദ്യോഗസ്ഥർ
Friday, April 26, 2024 4:17 AM IST
കൊച്ചി: പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പിന് സുരക്ഷിതമായ പോളിംഗ് ഉറപ്പാക്കുന്നതിനായി 2600ഓളം പോലീസ് ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നതെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ എസ്. ശ്യാം സുന്ദര്‍ അറിയിച്ചു. കൊച്ചി സിറ്റിയിലെ 756 പോളിംഗ് ബൂത്തുകളില്‍ സുരക്ഷ ശക്തിപ്പെടുത്തിയിട്ടുണ്ട്.

സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ ഡിസിപിമാരായ കെ.എസ്. സുദര്‍ശന്‍, ഷാജു കെ. വര്‍ഗീസ് എന്നിവരുടെ മേല്‍നോട്ടത്തില്‍ 15 എസിപിമാര്‍, 36 ഇന്‍സ്‌പെക്ടര്‍ എന്നിവരുള്‍പ്പെടെയാണ് 2600ഓളം പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിരിക്കുന്നത്.

24 മണിക്കൂര്‍ പട്രോളിംഗ് ഡ്യൂട്ടിക്കായി 110 വാഹനങ്ങളിലും എമര്‍ജന്‍സി സ്‌ട്രൈക്കര്‍ ഡ്യൂട്ടിക്കായി 10 വലിയ വാഹനങ്ങളിലും പോലീസ് ഉദ്യോഗസ്ഥരെയും കൂടാതെ കേന്ദ്ര സേനയെയും നിയോഗിച്ചിട്ടുണ്ട്.

റൂറലിൽ 4500

ആലുവ: സുഗമവും സുരക്ഷിതവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാൻ സ്പെഷൽ പോലീസടക്കം 4500-ഓളം ഉദ്യോഗസ്ഥരെ വിന്യസിച്ചു. 14-ഡിവൈഎസ്പിമാർ, 44 ഇൻസ്പെക്ടർമാർ, 400 ഓളം എസ്ഐ / എഎസ്ഐ മാർ, 2200 ഓളം സീനിയർ സിപിഒ , സിപിഒമാർ തുടങ്ങിയവരാണ് സുരക്ഷാ ഡ്യൂട്ടിയ്ക്കുള്ളത്. കൂടാതെ 1510 സ്പെഷൽ പോലീസ് ഓഫീസർമാരെയും നിയോഗിച്ചിട്ടുണ്ട്.

സിആർപിഎഫിൽ നിന്ന് 41 ഉദ്യോഗസ്ഥരുണ്ട്. ഇതര വിഭാഗങ്ങളിൽ നിന്നായി 102 പേർ കൂടി സുരക്ഷാ സംവിധാനത്തിന്‍റെ ഭാഗമാകും. 102 ഗ്രൂപ്പ് പട്രോളിംഗ് സംഘങ്ങളും 64 ലോ ആൻഡ് ഓർഡർ പട്രോളിംഗ് സംഘങ്ങളും റോന്ത് ചുറ്റും.

കൂടാതെ ഐപി സ്ട്രൈക്കിംഗ് ഫോഴ്സ്, സ്റ്റേഷൻ സ്ട്രൈക്കിംഗ് ഫോഴ്സ്, ജില്ലാ സ്ട്രൈക്കിംഗ് ഫോഴ്സ്, ഡിഐജി സ്ട്രൈക്കിംഗ് ഫോഴ്സ് എന്നിവയും സുരക്ഷയൊരുക്കും. ബൂത്തുകളും, പരിസരങ്ങളും പോലീസ് വീഡിയോയിൽ ചിത്രീകരിക്കും. ഇതിന് 102 കാമറകളാണ് ഒരുക്കിയിട്ടുള്ളത്.

റൂറൽ ജില്ലയിൽ ആലുവ, പെരുമ്പാവൂർ, മൂവാറ്റുപുഴ, പുത്തൻകുരിശ്, മുനമ്പം, കുന്നത്തു നാട്എന്നീ ആറ് സബ് ഡിവിഷനുകളിലായി 1538 ബൂത്തുകളാണുള്ളത്. വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിക്കുന്ന കേന്ദ്രങ്ങളിലും കനത്ത പോലീസ് സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.