വലിച്ചെറിയല്‍ മുക്ത കേരളം പദ്ധതിക്ക് പിറവത്ത് തുടക്കമായി
Wednesday, February 1, 2023 12:10 AM IST
പിറവം: വൃത്തിയുള്ള നവകേരളത്തിനായി മാലിന്യം വലിച്ചെറിയാതിരിക്കാനുള്ള സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുന്നതിന്‍റെ ഭാഗമായി "വലിച്ചെറിയല്‍ മുക്ത കേരളം’ പ്രചാരണ പരിപാടി പിറവം നഗരസഭയിൽ ആരംഭിച്ചു. നഗരസഭാ ചെയർപേഴ്സൺ ഏലിയാമ്മ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.
വൈസ് ചെയർമാൻ കെ.പി. സലിം അധ്യക്ഷനായിരുന്നു. സ്ഥിരംസമിതി അധ്യക്ഷൻ ബിമൽ ചന്ദ്രൻ, ജിൽസ് പെരിയപ്പുറം, കൗൺസിലർമാരായ അജേഷ് മനോഹർ, പി.ഗിരീഷ് കുമാർ, ജോജിമോൻ ചാരുപ്ലാവിൽ, സജിനി പ്രതീഷ്, മോളി ബെന്നി, രമാ വിജയൻ, ഹെൽത്ത് ഇൻസ്പെക്ടർ അഞ്ജു കെ. തമ്പി, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ എൻ.എസ്. ഉമേഷ്, നഗരസഭാ ശുചീകരണ വിഭാഗം തൊഴിലാളികൾ, ഹരിത കർമസേന പ്രവർത്തകർ എന്നിവർ പങ്കെടുത്തു.
മാലിന്യങ്ങൾ നീക്കിയശേഷം ഇവിടങ്ങളിൽ പൂന്തോട്ടം, പാര്‍ക്ക്, ആകര്‍ഷകമായ ചിത്രങ്ങള്‍ എന്നിവകൊണ്ട് മനോഹരമാക്കുകയും പിന്നീട് മാലിന്യം നിക്ഷേപിക്കാന്‍ തോന്നാത്തവിധം മോടിപിടിപ്പിക്കുക എന്നതും കാമ്പയിന്‍റെ ലക്ഷ്യമാണ്. പ്രാദേശിക സംഘാടക സമിതികള്‍ രൂപീകരിച്ച് മാലിന്യ നിക്ഷേപം പൊതുഇടങ്ങളില്‍ തടയുന്നതിനുള്ള നിരീക്ഷണ സംവിധാനം ഇതോടൊപ്പം തദ്ദേശ സ്വയംഭരണ സ്ഥാപന തലങ്ങളില്‍ ഏര്‍പ്പെടുത്തും. 2025 മാര്‍ച്ച് 30 നകം കേരളത്തെ സമ്പൂര്‍ണ വലിച്ചെറിയല്‍ മുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായാണ് ഈ കാമ്പയിൻ നടപ്പാക്കുന്നത്.