പഴക്കച്ചവടത്തിന്‍റെ മറവിൽ ലഹരിക്കടത്ത്; ഞെട്ടലോടെ കാലടി നിവാസികൾ
Thursday, October 6, 2022 12:21 AM IST
കാലടി: പൊതുമാർക്കറ്റിൽ ആപ്പിളിന് 140 മുതൽ 200 വരെ വിലയുള്ളപ്പോൾ വിജിനിന്‍റെ കാലടിയിലെ കടയിലാകട്ടെ വില 100 രൂപയിൽ താഴെ! മലയാറ്റൂർക്ക് പോകുന്ന വഴിയിൽ ജവഹർ തിയറ്ററിന് സമീപം വലതുവശത്താണ് കട. പലപ്പോഴും കടയിലെ ജീവനക്കാർ ആപ്പിൾ പെട്ടികളുമായി റോഡരികിൽ ഇറങ്ങി നിന്ന് വിലക്കുറവ് ബോർഡും വച്ചാണ് വിൽപ്പന നടത്തിവന്നത്. വാഹനങ്ങളിൽ പോകുന്നവർ പലരും ഇവിടെ വണ്ടി നിർത്തി ആദായ വിലയ്ക്ക് ആപ്പിൾ വാങ്ങുക പതിവായിരുന്നു.
ഈ പ്രദേശത്തുകാർ കാണാത്ത തരത്തിലുള്ള പലയിനം വിദേശ പഴങ്ങളും ഇവിടെ കൊണ്ടുവന്ന് ആദായ വിലയ്ക്ക് വിറ്റുപോന്നിരുന്നു. ഇങ്ങനെ വൻ വിലക്കുറവിൽ പഴങ്ങൾ ലഭ്യമാക്കുന്നതിന് മറവിൽ ലഹരി കടത്തി വിജിൻ വൻലാഭം കൊയ്യുന്ന വിവരം ഞെട്ടലോടെയാണ് കാലടിക്കാർ കേട്ടത്. വിജിനിന്‍റെ അറസ്റ്റ് വിവരമറിഞ്ഞ് നാടിന്‍റെ നാനാഭാഗത്തു നിന്നും ആളുകൾ കടയിലേക്ക് ഇന്നലെ ഒഴുകിയെത്തി. വിജിനിന്‍റെ സഹോദരൻ ജിബിനാണ് പഴക്കടയിൽ ഉണ്ടായിരുന്നത്.
ദുബായ് ആസ്ഥാനമാക്കി യമിറ്റോ ഇന്‍റർനാഷണൽ എന്ന സ്ഥാപനം ആരംഭിച്ച വിജിൽ കോവിഡ് കാലത്ത് വൻതോതിൽ മാസ്കും പിപിഇ കിറ്റും അനുബന്ധ ഉപകരണങ്ങളും ഇന്ത്യയിൽ നിന്നും കയറ്റുമതി ചെയ്തിരുന്നു. ഇതിനു ശേഷമാണത്രെ പഴം ഇറക്കുമതി ആരംഭിച്ചത്.
ആദ്യം ജോലിക്കാരന്‍റെ പേരിൽ അങ്കമാലിയിൽ മുറിവാടകയ്ക്കെടുത്ത് ബിസിനസ് തുടങ്ങിയെങ്കിലും പിന്നീട് കാലടിയിലേക്ക് മാറ്റുകയായിരുന്നു.