തലയോലപ്പറമ്പ്: മെഡിക്കല്‍ കോളജ് ആശുപത്രിക്കെട്ടിടഭാഗം ഇടിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച ഡി. ബിന്ദുവിന്‍റെ വീടിന്‍റെ നിര്‍മാണം ഉന്നത വിദ്യാഭ്യാസവകുപ്പിനു കീഴിലുള്ള എന്‍എസ്എസ് യൂണിറ്റുകള്‍ ചേര്‍ന്ന് പൂര്‍ത്തീകരിച്ചു നല്‍കുമെന്ന് മന്ത്രി ഡോ. ആര്‍. ബിന്ദു.

തലയോലപ്പറമ്പ് ഉമ്മാംകുന്നിലുള്ള ബിന്ദുവിന്‍റെ വീട് സന്ദര്‍ശിച്ച മന്ത്രി ഇതുസംബന്ധിച്ച കരാര്‍ കരാറുകാരന്‍ അജിക്ക് കൈമാറി. സി.കെ. ആശ എംഎല്‍എ, എന്‍എസ്എസ് സംസ്ഥാന ഓഫീസര്‍ ഡോ. ആര്‍.എന്‍. അന്‍സാര്‍, എന്‍എസ്എസ് എംജി സര്‍വകലാശാലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ. ഇ.എന്‍. ശിവദാസ് എന്നിവരും ഒപ്പമുണ്ടായിരുന്നു. ഇവര്‍ മൂന്നു പേര്‍ക്കുമാണ് നിര്‍മാണത്തിന്‍റെ മേല്‍നോട്ടച്ചുമതല.

12.80 ലക്ഷം രൂപയുടെ എസ്റ്റിമേറ്റാണ് തയാറാക്കിയിരിക്കുന്നത്. അടുത്ത ദിവസംതന്നെ നിര്‍മാണം ആരംഭിക്കും. 50 ദിവസത്തിനകം പൂര്‍ത്തിയാക്കാനാണുദ്ദേശിക്കുന്നത്. എന്‍എസ്എസ് വിദ്യാര്‍ഥികള്‍ സമാഹരിക്കുന്ന തുകയ്‌ക്കൊപ്പം സുമനസുകളും സഹകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ഇന്നലെ രാവിലെ ബിന്ദുവിന്‍റെ വീട്ടിലെത്തിയ മന്ത്രി അമ്മ സീതാലക്ഷ്മി, ഭര്‍ത്താവ് വിശ്രുതന്‍, മകന്‍ നവനീത് എന്നിവരെക്കണ്ട് സര്‍ക്കാര്‍ എല്ലാ സഹായവും ലഭ്യമാക്കുമെന്ന് അറിയിച്ചു. മകള്‍ നവമിയുടെ ചികിത്സ നല്ല രീതിയില്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രി കുടുംബാംഗങ്ങളെ അറിയിച്ചു.