അപകടക്കെണിയായ് റോഡരികിൽ മരങ്ങള്‍; കണ്ടില്ലെന്നു നടിച്ച് അധികൃതര്‍
Friday, June 28, 2024 6:55 AM IST
ചങ്ങനാശേരി: ചങ്ങനാശേരി-വാഴൂര്‍, ചങ്ങനാശേരി-പാലാത്രച്ചിറ ബൈപാസ് റോഡുകളില്‍ നിരവധി മരങ്ങള്‍ യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും അപകടക്കെണിയാണെന്നു പരാതി. കഴിഞ്ഞദിവസം എംസി റോഡില്‍ പെരുന്ന വില്ലേജ് ഓഫീസിനു മുമ്പില്‍ നിന്ന കൂറ്റന്‍ പുളിമരം കാറിനു മുകളിലേക്കു വീണിരുന്നു. ഒന്നരമാസം മുമ്പ് മോര്‍ക്കുളങ്ങര എകെഎം സ്‌കൂളിനു മുമ്പില്‍ നിന്ന മരം കടപുഴകി വീണു ബൈപാസ് റോഡിലും ഗതാഗതം തടസപ്പെട്ടിരുന്നു.

വാഴൂര്‍ റോഡില്‍ എസ്ബി സ്‌കൂളിനും പാറേല്‍പ്പള്ളിക്കുമിടയിലും വെരൂര്‍ പള്ളിക്കു സമീപത്തും തെങ്ങണ മുതല്‍ കറുകച്ചാല്‍ വരെയും നെത്തല്ലൂര്‍ ഭാഗത്തും പല മരങ്ങളും മരശിഖരങ്ങളും അപകടാവസ്ഥയിലാണ്. വാഴൂർ റോഡിൽ പുളിക്കൽ കവല വരെ നിരവധി വന്മരങ്ങൾ റോഡരികിൽ അപകട ഭീഷണിയായുണ്ട്.

മരങ്ങള്‍ വെട്ടിമാറ്റാന്‍ എത്രയും വേഗം പൊതുമരാമത്ത് വകുപ്പ് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് ചങ്ങനാശേരി ബ്ലോക്ക് സെക്രട്ടറി ടോണി കുട്ടംപേരൂര്‍ ആവശ്യപ്പെട്ടു.

പെരുമ്പനച്ചിയില്‍ മാടപ്പള്ളി ബാങ്കിനു മുമ്പിൽ അപകടഭീഷണിയായ് വന്മരം

മാടപ്പള്ളി: ചങ്ങനാശേരി-വാഴൂര്‍ റോഡില്‍ പെരുമ്പനച്ചിയില്‍ മാടപ്പള്ളി സഹകരണ ബാങ്കിന് മുമ്പില്‍ നില്‍ക്കുന്ന തണല്‍മരം സമീപത്തെ വീടുകള്‍ക്കും ബാങ്കിനും വ്യാപാരസ്ഥാപനങ്ങള്‍ക്കും വാഹന യാത്രികര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഭീഷണി. രാത്രിയില്‍ കിടന്നുറങ്ങാന്‍പോലും സാധിക്കുന്നില്ലെന്നാണ് സമീപവാസികള്‍ പറയുന്നത്.

ഈ മരം ഭീഷണിയാണെന്നു ചൂണ്ടിക്കാട്ടി യൂത്ത് കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ പൊതുമരാമത്ത് മന്ത്രിക്ക് ഉള്‍പ്പെടെ അധികൃതര്‍ക്ക് പലതവണ പരാതി നല്‍കിയിരുന്നു. എന്നാല്‍, വീടിന്‍റെ സമീപത്തേക്ക് നില്‍ക്കുന്ന ചെറിയ ശിഖരങ്ങള്‍ വെട്ടി മാറ്റിയതല്ലാതെ മരം വെട്ടിമാറ്റാന്‍ അധികൃതര്‍ തയാറായില്ല. ഇപ്പോള്‍ ഈ മരം കൂടുതല്‍ അപകടാവസ്ഥയിലാണ്.