വിദ്യാര്‍ഥികള്‍ക്ക് ഇനി സുഗമമായി നടക്കാം : പി.പി. ജോസ് റോഡിന്‍റെ നടപ്പാതയിലെ കാട്ടുചെടികള്‍ വെട്ടിമാറ്റി
Saturday, June 29, 2024 6:57 AM IST
ചങ്ങനാശേരി: പി.പി. ജോസ് റോഡിന്‍റെ നടപ്പാതയിലെ കാട്ടുചെടികള്‍ വെട്ടിമാറ്റി. നഗരസഭാ ശുചീകരണവിഭാഗം ജീവനക്കാരാണ് ഇന്നലെ രാവിലെ മുതല്‍ റോഡിന്‍റെ വശത്ത് കാല്‍നടപ്പിനു ബുദ്ധിമുട്ടു സൃഷ്ടിക്കുന്ന തരത്തില്‍ വളര്‍ന്നുപന്തലിച്ച പുല്ലും വള്ളിച്ചെടികളും യന്ത്രസഹായത്തോടെ വെട്ടിമാറ്റിയത്.

റോഡിന്‍റെ ശോച്യാവസ്ഥയ്ക്ക് അധികാരികള്‍ നടപടികള്‍ സ്വീകരിക്കണമെന്ന് വ്യാഴാഴ്ച ദീപിക റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് നഗരസഭാധികൃതര്‍ അടിയന്തര ഇടപെടല്‍ നടത്തിയത്.

ഒരുമഴ പെയ്താല്‍ ചങ്ങനാശേരി നഗരമധ്യത്തിലെ റോഡില്‍ പ്രളയമാണെന്നും വാഹനസഞ്ചാരവും കാല്‍നടപ്പും ദുരിതമാകുന്നതായും യാത്രക്കാര്‍ക്ക് വെള്ളക്കെട്ടിലൂടെ നീന്തേണ്ട അവസ്ഥയാണെന്നും ദീപിക ചൂണ്ടിക്കാട്ടിയിരുന്നു. റോഡരികില്‍ മാലിന്യവും ഉപയോഗശൂന്യമായ വാഹനങ്ങളും വ്യാപകമായി തള്ളിയിരിക്കുകയാണ്.

വെള്ളക്കെട്ടില്‍ ചവിട്ടാതെ ഫുട്പാത്തിലൂടെ പോകാമെന്നു വച്ചാല്‍ അവിടെ നിറയെ പുല്ലും കുറ്റിച്ചെടികളും വളര്‍ന്ന നിലയിലാണെന്നും ചിത്രം സഹിതം പ്രസിദ്ധീകരിച്ചതോടെയാണ് നഗരസഭാധികൃതര്‍ ഊര്‍ജിത നടപടികളുമായി രംഗത്തെത്തിയത്. ഈ റോഡിലെ വെള്ളക്കെട്ട് പരിഹരിച്ച് യാത്രസുഗമമമാക്കാന്‍ നഗരസഭ ശക്തമായ നടപടികള്‍ നടത്തണമെന്ന ആവശ്യവും ശക്തമാണ്.