ഡോ. എം.എം. മാത്യു
ഡയറക്്ടര്‍ ഡോ. എം.വി. പൈലി ഫോം ഫോര്‍ ഹയര്‍ എഡ്യുക്കേഷന്‍
കോട്ടയം ജില്ല നിലവില്‍ വന്നത് 1949 ജൂലൈ ഒന്നിനാണ്. അതായത് 75 വര്‍ഷം പൂര്‍ത്തിയായിരിക്കുന്നു. തിരുവിതാംകൂര്‍ കൊച്ചി സംയോജനത്തോടെ നേരത്തേ ഉണ്ടായിരുന്ന ഡിവിഷനുകള്‍ ജില്ലകളായി. അന്ന് നിലവില്‍ വന്ന കോട്ടയം ജില്ലയില്‍ എട്ടു താലൂക്കുകള്‍ ഉണ്ടായിരുന്നു. കോട്ടയം കളക്ടറേറ്റിന്റെ പണിക്കായി തിരുക്കൊച്ചി സംസ്ഥാനത്തിന്റെ രാജപ്രമുഖന്‍ തറക്കല്ലിട്ടത് 1956 ജൂലൈ 28നാണ്. ആദ്യത്തെ കളക്ടര്‍ ജോര്‍ജ് തോമസായിരുന്നു. ജില്ലാ ഭരണത്തിന്റെ ആസ്ഥാനം കളക്ടറേറ്റാണ്. 2014ല്‍ കോട്ടയം കളക്ടറേന്റിനു സംസ്ഥാനത്ത് ആദ്യമായി പൈതൃക പദവി നല്കപ്പെട്ടു.
തിരുക്കൊച്ചി രാജപ്രമുഖ് ശിലാസ്ഥാപനം നടത്തിയ മന്ദിരം ലളിതകലാ അക്കാദമിയുടെ നേതൃത്വത്തില്‍ കലാകാരന്മാര് ചേര്‍ന്നു തയാറാക്കിയ ചുമര്‍ചിത്രങ്ങള്‍, ശലഭോദ്യാനം എന്നീ കാര്യങ്ങള്‍ കണക്കിലെടുത്താണ് പൈതൃക പദവി നല്‍കിയത്. കോട്ടയം ജില്ലയ്ക്കു അഞ്ചു താലൂക്കുകളാണുള്ളത്. കോട്ടയം, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, വൈക്കം, മീനച്ചില്‍ എന്നിവയാണ്. ജില്ലയ്ക്ക് ഒന്‍പത് എംഎല്‍എമാരാണ് പുതുപ്പള്ളി, കാഞ്ഞിരപ്പള്ളി, കോട്ടയം ഏറ്റുമാനൂര്‍, വൈക്കം, കടുത്തുരുത്തി, പാലാ, പൂഞ്ഞാര്‍ എന്നീ മണ്ഡലങ്ങളെ പ്രതിനിധികരീക്കുന്നു.
കോട്ടയത്തിന് അഭിമാനിക്കാന്‍ ധാരാളം ഫസ്റ്റുകളുണ്ട്. രാഷ്ട്രപതിയായ ആദ്യമലയാളിയും ഉപരാഷ്ട്രപതിയായ ആദ്യ മലയാളിയും കോട്ടയത്തുനിന്നാണ് കെ.ആര്. നാരായണന്. സുപ്രീം കോടതി ചീഫ് ജസ്റ്റീസായ ആദ്യമലയാളി കെ.ജി. ബാലകൃഷണന് കോട്ടയം സ്വദേശിയാണ്.
കായിക കേരളത്തിന്റെ പിതാവ് കേണല്‍ ജി.വി. രാജയുടെ ജന്മദേശം പൂഞ്ഞാറാണ്. സാഹിത്യത്തില്‍ ബുക്കര്‍ സമ്മാനം നേടിയ അരുന്ധതി റോയി കോട്ടയം കാരിയാണ്. കേരളത്തിലെ ആദ്യമലയാളം അച്ചടിശാല കോട്ടയത്തെ സിഎംഎസ് പ്രസാണ്. കേരളത്തിലെ ആദ്യ കോളജായ സിഎംഎസ് കോളജും കോട്ടയത്താണ്. കേരളത്തിലെ ആദ്യ വനിത തിരക്കഥാകൃത്ത് അശ്വതി മാത്തന് കോട്ടയം പള്ളം സ്വദേശിനിയാണ്. സിനിമ മണവാട്ടി ആണ്. ഐതിഹ്യമാലയുടെ സൃഷ്ടാവ് കൊട്ടാരത്തില്‍ ശങ്കുണ്ണിയും കോട്ടയംകാരനാണ്. സമ്പൂര്‍ണസാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യപട്ടണം എന്നതിനു പുറമേ ഏറ്റവും കൂടുതല്‍ പ്രസിദ്ധീകരണങ്ങള്‍ ദിനപത്രം, മാസിക തുടങ്ങിയവ പുറത്തിറങ്ങുന്ന പട്ടണവുമാണ്. കേരളത്തില്‍ ആദ്യത്തെ പെണ്‍പള്ളിക്കൂടം ബേക്കര്‍ മെമ്മോറിയല്‍ ഗേള്‍സ് ഹൈസ്കൂള്‍ കോട്ടയം പട്ടണത്തിലാണ്.
രാഷ്ട്രപിതാവിന്റെ പേരിലുള്ള രാജ്യത്തെ ആദ്യത്തെ സര്‍വകലാശാല മഹാത്മഗാന്ധി സര്‍വകലാശാല കോട്ടയത്തിനു സ്വന്തം. ഐസിഎസ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ കെപിഎസ് മേനോനും ഐഎഎസ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ രാജു നാരായണ സ്വാമിയും കോട്ടയംകാരാണ്. കോട്ടയത്തുനിന്ന് ആറു ഗവര്‍ണര്‍മാര്‍ ഇതുവരെ ഉണ്ടായിട്ടുണ്ട്. ഡോ. പി.വി. ചെറിയാന് (മഹാരാഷ്ട്ര), എ.ജെ. ജോണ്‍ (മദിരാശി), കെ.എം. ചാണ്ടി (മധ്യപ്രദേശ്), എം.എം. ജേക്കബ് (മേഘാലയ), കുമ്മനം രാജശേഖരന് (മിസോറാം), സി.വി. ആനന്ദ ബോസ് (പശ്ചിമബംഗാള്‍) എന്നിവരാണ് അവർ. നിലവിലുള്ള മലയാള പത്രങ്ങളിലെ ആദ്യ ദിനപത്രമായ ദീപികയുടെ ആസ്ഥാനവും കോട്ടയത്താണ്.