ഓടകളുടെ അഭാവം: ദേശീയപാതയിൽ വെള്ളക്കെട്ട് രൂക്ഷം
Sunday, June 30, 2024 9:12 PM IST
മുണ്ടക്കയം: ദിവസേന ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ദേശീയപാതയിലെ വെള്ളക്കെട്ട് യാത്രക്കാർക്ക് ദുരിതമായി മാറുന്നു. കാഞ്ഞിരപ്പള്ളി മുതൽ കുട്ടിക്കാനം വരെയുള്ള റോഡിന്‍റെ വശങ്ങളിൽ പലയിടങ്ങളിലും ഓടകളുടെ അഭാവമാണ് വെള്ളക്കെട്ടിന് പ്രധാന കാരണം. ഓടകളുള്ള ഭാഗങ്ങളിലാകട്ടെ ഇത് ചെളിയും മണ്ണും വന്നടിഞ്ഞ് മൂടിയ നിലയിലുമാണ്. ഇതോടെ മഴയത്ത് മിക്കയിടത്തും റോഡിലൂടെയാണ് വെള്ളമൊഴുക്ക്.

മുൻവർഷങ്ങളിൽ മഴക്കാലത്തിന് മുന്നോടിയായി ഓടകളുടെ നവീകരണം നടത്താറുണ്ടെങ്കിലും കഴിഞ്ഞവർഷം ഇതും നടന്നിട്ടില്ല. മുണ്ടക്കയം കഴിഞ്ഞ് ഹൈറേഞ്ച് പാത ആരംഭിക്കുന്ന 35ാം മൈൽ മുതൽ കുട്ടിക്കാനം വരെയുള്ള റോഡിന്‍റെ ഒട്ടുമിക്ക വശങ്ങളിലും ഓടകളില്ല. കനത്ത മഴയിൽ ദേശീയപാത തോടിന് സമാനമാകുന്ന കാഴ്ചയാണു പല സ്ഥലത്തുമുള്ളത്. പെരുവന്താനത്തിന് മുകൾഭാഗത്തുള്ള മലനിരകളിലെ റോഡിൽ നിന്നു കുത്തിയൊഴുകിയെത്തുന്ന മഴവെള്ളം മണ്ണൊലിപ്പിനും മഴവെള്ളപ്പാച്ചിലിനും ഇടയാക്കുന്നതായി പ്രദേശവാസികൾ പറയുന്നു. കനത്ത മഴയും മൂടൽമഞ്ഞും റോഡിലൂടെയുള്ള വെള്ളമൊഴുക്കും കൂടിയാകുന്നതോടെ മഴക്കാലത്ത് ഹൈറേഞ്ച് പാതകളിലൂടെയുള്ള യാത്ര ദുരിതമായി മാറും.

കൊട്ടാരക്കര -ദിണ്ഡിഗൽ ദേശീയപാതയുടെ നിലവാരം പലസ്ഥലത്തും പഞ്ചായത്ത് റോഡിനേക്കാൾ താഴ്ന്നതാണെന്നും പരക്കെ ആക്ഷേപമുയരുന്നുണ്ട്. കേരളത്തിലെ തന്നെ ആദ്യകാല അന്തർ സംസ്ഥാന പാതകളിലൊന്നായ പഴയ കെകെ റോഡാണ് ഇന്ന് അവഗണനയുടെ നടുവിൽ കഴിയുന്നത്. സംസ്ഥാനത്തിന്‍റെ പല ഭാഗത്തും പിഡബ്ല്യുഡി റോഡുകൾ വരെ മികച്ച നിലവാരത്തിലേക്ക് മാറുമ്പോൾ കൊട്ടാരക്കര -ദിണ്ഡിഗൽ ദേശീയപാതയുടെ ഭാഗമായ കോട്ടയം മുതൽ കുമളി വരെയുള്ള റോഡ് ഇപ്പോഴും പരാധീനതകളുടെ നടുവിലാണ്.