മൂന്നിലവില്‍ പഞ്ചായത്ത് കമ്മിറ്റി തീരുമാനങ്ങള്‍ ഭരണപക്ഷം തിരുത്തുന്നുവെന്ന് പ്രതിപക്ഷം
Sunday, June 30, 2024 5:46 AM IST
പാലാ: യുഡിഎഫ് ഭരിക്കുന്ന മൂന്നിലവ് പഞ്ചായത്തില്‍ ഭരണപക്ഷം കമ്മിറ്റി തീരുമാനങ്ങള്‍ തിരുത്തി ക്രമക്കേട് കാണിക്കുകയാണെന്നു പ്രതിപക്ഷ അംഗങ്ങള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. ഈ വര്‍ഷം ആദ്യം മുതലുള്ള കമ്മിറ്റി തീരുമാനങ്ങള്‍ സകര്‍മ വെബ്സൈറ്റില്‍ അപ്‌ലോഡ് ചെയ്യുന്ന സമയത്താണ് തിരിമറികളും തിരുത്തലുകളും നടത്തുന്നതെന്ന് ഇവര്‍ ആരോപിച്ചു. ക്രമക്കേടുകളെ സംബന്ധിച്ച് പ്രതിപക്ഷ മെംബര്‍മാര്‍ കോട്ടയം എല്‍എസ്ജിഡി ഡയറക്ടര്‍ക്കു പരാതി നല്‍കുകയും തുടര്‍ന്ന് ഇന്‍റേണല്‍ വിജിലന്‍സ് ഓഫീസര്‍ പഞ്ചായത്തിലെത്തി പരിശോധന നടത്തുകയും ചെയ്തു.

വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ എട്ടു മാസത്തെ മിനിട്സ് തീര്‍പ്പാക്കാതെ കിടക്കുകയാണ്. സകര്‍മയില്‍ അപ്‌ലോഡ് ചെയ്തിരിക്കുന്ന തീരുമാനങ്ങളും മിനിട്സ് ബുക്കും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നും അവർ ആരോപിച്ചു. കടവുപുഴ പാലം നിര്‍മിക്കുന്നതിനു മണ്ണുപരിശോധന നടത്തുന്നതിനായി പൊതുമരാമത്ത് വകുപ്പിനു കൈമാറുന്നതിന് 3.8 ലക്ഷം രൂപയുടെ പദ്ധതി തയാറാക്കിയത് കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യാതെ റദ്ദു ചെയ്തു.

കൂട്ടക്കല്ല് അങ്കണവാടിക്കു കെട്ടിടം നിര്‍മിക്കുന്നതിനുള്ള സ്ഥലം കമ്മിറ്റി തീരുമാനത്തിനെതിരായി ക്രമക്കേട് നടത്തി സ്വകാര്യവ്യക്തിക്കു കൈമാറാനുള്ള നീക്കം നടത്തുന്നുവെന്നും അവർ ആരോപിച്ചു. മൂന്നിലവ് ടൗണില്‍ കാത്തിരിപ്പുകേന്ദ്രവും കിണറുമുള്ള സ്ഥലം സ്വകാര്യ വ്യക്തി കൈവശപ്പെടുത്തിയ കേസില്‍ പഞ്ചായത്ത് ബോധപൂര്‍വം വീഴ്ച വരുത്തുകയാണന്നും പഞ്ചായത്തംഗങ്ങള്‍ ആരോപിച്ചു. യുഡിഎഫ്-ഏഴ്, എല്‍ഡിഎഫ്-ആറ് എന്നിങ്ങനെയാണ് പഞ്ചായത്തിലെ കക്ഷിനില.

പത്രസമ്മേളനത്തില്‍ പ്രതിപക്ഷ അംഗങ്ങളായ അജിത് ജോര്‍ജ്, ജയിംസ് മാമന്‍, ജോളി ടോമി, ഇത്തമ്മ മാത്യു എന്നിവര്‍ പങ്കെടുത്തു.