പടിഞ്ഞാറൻ പ്രദേശങ്ങളിൽ ജലനിരപ്പ് കുറയുന്നില്ല
Saturday, June 29, 2024 6:49 AM IST
കുമരകം: മഴ മാറിനിന്നെങ്കിലും ജില്ലയുടെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ ജലനിരപ്പു കുറയുന്നില്ല. കിഴക്കൻ വെള്ളത്തിന്‍റെ വരവും വേലിയിറക്കമില്ലാത്തതുമാണ് വെള്ളമിറങ്ങാത്തതിന് കാരണം. കുമരകം റോഡിൽ പല സ്ഥലങ്ങളിലും ഇപ്പോഴും വെള്ളമുണ്ട്. തിരുവാർപ്പിൽ മാധവശേരി കാോളനിയിലെ വീടുകളിൽ വെള്ളം കയറിത്തുടങ്ങിയെങ്കിലും ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങിയിട്ടില്ല.

ചെങ്ങളം കുന്നുംപുറത്തെ യാക്കോബായ പള്ളി പാരീഷ് ഹാളിൽ ദുരിതാശ്വാസ ക്യാമ്പ് ആരംഭിക്കാൻ വേണ്ട നടപടികൾ സ്വീകരിച്ചുവരുന്നതായി പഞ്ചായത്ത് പ്രസിഡന്‍റ് അജയൻ കെ. മേനാേൻ പറഞ്ഞു. കുമരകത്ത് താഴ്ന്ന പ്രദേശങ്ങിൽ വെള്ളം കയറിയിട്ടുണ്ടെങ്കിലും വീടുകളിലാെന്നും വെള്ളം കയറിയിട്ടില്ല.

ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തനം തുടങ്ങി

മഴക്കെടുതി മൂലം വെള്ളകയറിയ കുടുംബങ്ങൾക്കായി അയ്മനം പഞ്ചായത്തിൽ ദുരിതാശ്വാസക്യാമ്പ് ആരംഭിച്ചു. രണ്ട് ക്യാമ്പുകളാണ് പ്രവർത്തനം ആരംഭിച്ചത്.

പിജെഎം യുപി സ്കൂൾ അയ്മനം, സിഎംസ് എൽപിഎസ് ഒളശ എന്നിവിടങ്ങളിലാണ് ക്യാമ്പ്. ഇരു ക്യാമ്പുകളിലുമായി സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 32 പേരാണ് ഉള്ളത്.