നടീൽ കഴിഞ്ഞ നെൽപ്പാടങ്ങളിൽ ഞണ്ടുശല്യം രൂക്ഷം
Monday, July 1, 2024 1:09 AM IST
നെന്മാറ: ഞണ്ടുകൾ നെൽച്ചെടികൾ മുറിച്ചുകളഞ്ഞ് വ്യാപക കൃഷിനാശം.

നടീൽ കഴിഞ്ഞ് ഒരാഴ്ച പ്രായമായ നെൽചെടികളെയാണ് ഞണ്ടിൻ കുഞ്ഞുങ്ങൾ കൂട്ടത്തോടെ മുറിച്ചുനശിപ്പിക്കുന്നത്.

വെള്ളത്തിൽ മുങ്ങിയ ഭാഗമായതിനാൽ പുതിയ നാമ്പു വരാതെ നെൽച്ചെടി അഴുകി പോകുന്നതിനാൽ ചെടികൾ തമ്മിലുള്ള അകലം വർധിക്കുന്നു.

ഒഴിവുവന്ന സ്ഥലങ്ങളിൽ വീണ്ടും നടുന്നതിന് ഞാർ ലഭ്യമല്ലാത്തതിനാൽ പാടങ്ങളിൽ നെൽച്ചെടികൾ ഭാഗികമായി മാത്രമേ ശേഷിക്കുന്നുള്ളൂ.

തിരുവഴിയാട്, പുത്തൻതറ, ഇടശ്ശേരി പറമ്പ്, കരിങ്കുളം, മങ്ങാട്ടുപാടം തുടങ്ങിയ പാടശേഖരങ്ങളിലാണ് ഞണ്ടു വെട്ട് കൂടുതലായി കാണുന്നത്.

കൊയ്തൊഴിഞ്ഞ പാടശേഖരങ്ങളിൽ താറാവ് കൂട്ടത്തെ ഇറക്കുന്നുണ്ടെങ്കിലും താറാവിന്‍റെ ശബ്ദ കോലാഹലം കേട്ടാൽ വരമ്പിലെ മാളത്തിലേക്ക് ഞണ്ടുകൾ ഒളിക്കുന്നതും പ്രതിസന്ധിയാകുന്നു.

ഞണ്ടുകളെ നിയന്ത്രണവിധേയമാക്കാറുള്ള വിവിധതരം കൊക്ക് വർഗത്തിൽ പെട്ട പക്ഷികൾ പ്രദേശത്ത് ഉണ്ടെങ്കിലും ഞണ്ടുകൾ മൂലമുള്ള ദുരിതത്തിന് അറുതിയില്ല.

കാലവർഷം പെട്ടെന്ന് നെൽപ്പാടങ്ങളിൽ വെള്ളം കൂട്ടിയതിനാൽ ഞണ്ടുകൾ ഒന്നിച്ച് മുട്ടയിട്ട് പെരുകിയതാണ് ഞണ്ടുകളുടെ ആക്രമണം രൂക്ഷമാവാൻ കാരണമെന്ന് കർഷകർ പറഞ്ഞു.

ഞണ്ടുകളെ നശിപ്പിക്കുന്നതിന് കീടനാശിനി പ്രയോഗം നടത്തുന്നുണ്ടെങ്കിലും പകൽസമയം വരമ്പുകളിലെ മാളങ്ങളിൽ ഞണ്ടുകളും കുഞ്ഞുങ്ങളും ഒളിച്ചു കഴിയുകയാണ്. സന്ധ്യയ്ക്കും അതിരാവിലെയുമാണ് വ്യാപകമായി ഞണ്ടുകൾ പുറത്തിറങ്ങി നെൽച്ചെടികൾ നശിപ്പിക്കുന്നത്.

വെള്ളം വാർത്തുകളഞ്ഞ് ഞണ്ടുകളെ നശിപ്പിക്കുന്ന കീടനാശിനിയാണ് കർഷകർ തളിക്കുന്നത്.