നട്ടുവളര്‍ത്താം, ഇങ്ങനെയൊരു മുന്തിരിപ്പന്തല്‍
Sunday, June 30, 2024 11:34 PM IST
റെജി ജോസഫ്

കോട്ടയം: വീടിനെ പൊതിയും വിധമൊരു മുന്തിരിത്തോട്ടം. മുറ്റത്തുനട്ട മുന്തിരിച്ചെടികള്‍ വീടിന്‍റെ റൂഫിലേക്ക് വളര്‍ത്തി അവിടെ വിതാനിച്ച പന്തലില്‍ നിറയെ കുലകള്‍ വിരിയിച്ചിരിക്കുന്നു. അയര്‍ക്കുന്നം ചാത്തിമറ്റത്തില്‍ ജെയ്‌സണ്‍ ജോസഫിന്‍റെ ടെറസിലെ മുന്തിരിത്തോപ്പില്‍ നാലിനം മുന്തിരിയുടെ പഴുത്ത കുലകള്‍ ഒരു അലങ്കാരമായിരിക്കുന്നു. കോവിഡിനു മുമ്പ് കോട്ടയം പുഷ്പമേളയില്‍നിന്ന് ഏതാനും തൈകളിലായിരുന്നു നേരമ്പോക്കെന്നോണം തുടക്കം.

നട്ട് നാലുമാസം കഴിഞ്ഞപ്പോള്‍ ജെയ്‌സണ്‍ തിരിച്ചറിഞ്ഞു കോട്ടയത്തും മുന്തിരി കൈനിറയെ വിളവു തരുമെന്ന്. ഒരു വര്‍ഷം മൂന്നുതവണ പ്രൂണ്‍ ചെയ്തു പാകമാക്കിയാല്‍ ഒരു ചെടിയില്‍നിന്ന് നൂറ്റിയന്‍പതു വരെ മുന്തിരിക്കുലകളുണ്ടാകും. കുറഞ്ഞത് ഇരുപത് കിലോയിലേറെ വരും ഇത്രയും വിളവ്. മുന്തിരി നാലാം മാസം വിളവെടുക്കാന്‍ പാകമായി പഴുക്കും.

പത്തു വര്‍ഷത്തെ യുകെ പ്രവാസത്തിനുശേഷം മടങ്ങി നാട്ടില്‍ വീടുവച്ച് സ്ഥിരതാമസമാക്കിയപ്പോള്‍ തുടങ്ങിയ ഹോബിയാണ് മുന്തിരികൃഷി. മുന്തിരി നിറയെ വിളവുതരുമെന്നു കണ്ടതോടെ കൂടുതല്‍ തൈകള്‍ നഴ്‌സറികളില്‍നിന്നൊക്കെ വാങ്ങി നട്ടു. ഇത്തരത്തില്‍ ഏഴെട്ട് ഇനം മുന്തിരി ഒരേ പന്തലിനു കീഴില്‍ ശിഖിരം നീട്ടി പടരുന്നു. വൈകാതെ കുരുവില്ലാത്ത മൂന്നിനം കൂടി വിളവു നല്‍കിത്തുടങ്ങും. കമ്പോസ്റ്റും ചാണകപ്പൊടിയും എല്ലുപൊടിയുമാണ് വളം. മീന്‍കുളത്തിലെ വെള്ളം ഉപയോഗിച്ച് ദിവസവും ഇലകളിലും തണ്ടിലും ഒരു നന കൊടുക്കും.

ചെറുശിഖരങ്ങളും ഇലകളും മുറിച്ചുമാറ്റുമ്പോള്‍ കിളിര്‍ത്തുവരുന്ന മുകുളങ്ങള്‍ക്കൊപ്പമാണ് കുലകളും വളരുക. അതിനാല്‍ പന്ത്രണ്ടു മാസവും വിളവെടുക്കാന്‍ പാകത്തില്‍ മുന്തിരിക്കുലകള്‍ പന്തലിലുണ്ടാകും. മണ്ണിലും ചട്ടിയിലും മാത്രമല്ല വീടിന്‍റെ ഷേഡിനോടു ചേര്‍ന്ന് എട്ടിഞ്ചിന്‍റെ പാത്തികളിലും ജെയ്‌സണ്‍ മുന്തിരി നട്ടിട്ടുണ്ട്.

മാര്‍ക്കറ്റില്‍ വില്‍ക്കാന്‍ ആഗ്രഹിച്ചല്ല മുന്തിരി നട്ടു വളര്‍ത്തി പന്തല്‍ പരിപാലിക്കുന്നത്. രസകരമായ കൃഷി കാണാനും മുന്തിരിപ്പഴം പറിച്ചു തിന്നാനും നടാന്‍ പാകത്തില്‍ രണ്ട് തണ്ട് വേണ്ടവര്‍ക്കുമൊക്കെ വീട്ടില്‍ വരാം. മുന്തിരി കൃഷി, പരിപാലനം, വിളവെടുപ്പ് എന്നിവയൊക്കെ ജെയ്‌സണും യുകെയില്‍ നഴ്‌സായിരുന്ന ഭാര്യ ട്രീസയും പറഞ്ഞുതരും. മകന്‍ ഒന്‍പതു വയസുകാരന്‍ ജോ ജെയ്‌സണും മുന്തിരി പരിപാലനത്തില്‍ തല്‍പരനാണ്.

മുന്തിരിയില്‍ തീരുന്നില്ല ഇദ്ദേഹത്തിന്‍റെ കൃഷിവൈവിധ്യം. വീടിനോടു ചേര്‍ന്ന ഇരുപതു സെന്‍റില്‍ ആവോളമുണ്ട് ഫലവൃക്ഷങ്ങള്‍. മീന്‍കുളത്തില്‍ ധാരാളം മത്സ്യങ്ങളും.

യുകെയില്‍ പിയറും ആപ്പിളും മുന്തിരി ഉള്‍പ്പെടെ കൃഷി പരിപാലനത്തില്‍ ഏറെ സമയം പാഴാക്കേണ്ടിവരുന്നില്ലെന്നാണ് പാലായില്‍ ഇലക്‌ട്രിക്കല്‍ ബിസിനസ് സ്ഥാപനം നടത്തിവരുന്ന ജെയ്‌സന്‍റെ അനുഭവം. അതിരാവിലെ ഉണര്‍ന്ന് ഏറിയാല്‍ ഒരു മണിക്കൂര്‍ മുന്തിരിച്ചെടിക്കു പരിപാലനം നല്‍കിയാല്‍ മതിയാകും.

സമയാസമയം വെള്ളവും വളവും കൊടുത്ത് ചെടി ഫലം താരാന്‍ പാകത്തില്‍ ഒരുക്കണമെന്നു മാത്രം. ഇതേ വരെ കീടബാധയോ ചീയലോ ഉണ്ടായിട്ടില്ല.കുലകുലയായി പച്ചയും പുളിപ്പായതും പഴുത്തതുമായ മുന്തിരിക്കുലകളുടെ കൗതുകകാഴ്ച കണ്ടറിയാന്‍ ഏറെപ്പേരാണ് ചാത്തിമറ്റത്തില്‍ വീട്ടിലേക്കു വരുന്നത്. നാട്ടിന്‍പുറത്തെ ഈ വിഭവവിസ്മയത്തില്‍ കമ്പം കയറിയ യൂ ട്യൂബര്‍മാരും കൃഷിക്കൂട്ടായ്മകളും ഫേസ്ബുക്ക് എഴുത്തുകാരുമൊക്കെ ഈ മുന്തിരിത്തോട്ടം കാണാന്‍ പതിവായി എത്തുന്നു. ഫോണ്‍: 8289825289.