നടപ്പാതകള്‍ കൈയേറുന്നു; നടപടി വേണമെന്ന് ജില്ലാ വികസനസമിതി
Sunday, June 30, 2024 6:36 AM IST
കോട്ടയം: റോഡുകളുടെ അറ്റകുറ്റപ്പണികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും അപകടകരമായ മരങ്ങള്‍ ഉടന്‍തന്നെ മുറിച്ചുമാറ്റണമെന്നും നടപ്പാതകള്‍ കൈയേറുന്നതിനെതിരേ നടപടി വേണമെന്നും ജില്ലാ വികസന സമിതി യോഗത്തില്‍ ആവശ്യം. കച്ചവടക്കാര്‍ നടപ്പാതകള്‍ കൈയേറിയിരിക്കുന്നത് മഴ കനത്തതോടെ വിദ്യാര്‍ഥികള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.

ഇതിനെതിരേ കര്‍ശന നടപടി സ്വീകരിക്കമെന്നും ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് ആവശ്യപ്പെട്ടു. വിനോദസഞ്ചാരികള്‍ക്കുകൂടി ഉപകാരപ്രദമാകുന്ന തരത്തില്‍ കുമരകം-മൂന്നാര്‍ റൂട്ടില്‍ റോഡ് സംബന്ധിച്ച സാധ്യതകള്‍ പരിശോധിക്കമെന്നു കെ. ഫ്രാന്‍സിസ് ജോര്‍ജ് എംപി ആവശ്യപ്പെട്ടു.
താലൂക്ക് വികസന സമിതികളില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്നു കളക്ടര്‍ നിര്‍ദേശിച്ചു. താലൂക്ക് സമിതികളില്‍ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്നില്ലെന്നു ജനപ്രതിനിധികള്‍ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു കളക്‌ടറുടെ ഈ നിർദേശം. താലൂക്ക്തല സമിതികള്‍ പുനഃസംഘടിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
കളക്ടര്‍ വി. വിഗ്‌നേശ്വരി അധ്യക്ഷത വഹിച്ചു. എംഎല്‍എമാരായ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ജോബ് മൈക്കിള്‍, സി.കെ. ആശ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജോസ് പുത്തന്‍കാല, സബ്കളക്ടര്‍ ഡി. രഞ്ജിത്ത്, അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ബീന പി. ആനന്ദ്, അസിസ്റ്റന്‍റ് പ്ലാനിംഗ് ഓഫീസര്‍ പി.എ. അമാനത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.