ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധിക മരിച്ച നിലയിൽ
Sunday, June 30, 2024 11:43 PM IST
നേമം: പള്ളിച്ചൽ വെടിവെച്ചാൻകോവിലിനു സമീപം ഒറ്റയ് ക്ക് താമസിച്ചുവരികയായിരുന്ന വയോധികയെ വീട്ടുമുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തി. സാജു ഭവനിൽ ഗോമതി (80) യെയാണ് ഞായറാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഗോമതിയുടെ ഉടമസ്ഥതയിലുളള കെട്ടിടത്തിൽ വാടകയ്ക്ക് കട നടത്തുന്നയാളാണ് രാവിലെ ഏഴോടുകൂടി മൃതദേഹം കണ്ടത്.

കാട്ടാക്കട ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ നരുവാമൂട് പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. ഭർത്താവ് കൃഷ്ണൻ നാടാർ മരിച്ചതിനു ശേഷം ഗോമതി ഒറ്റയ്ക്കാണ് ഈ വീട്ടിൽ താമസം. മരണത്തിൽ ദുരൂഹതയില്ലെന്നും ടെറസിൽ നിന്നും വീണതാണ് മരണകാരണമെന്നും നരുവാമൂട് പോലീസ് പറഞ്ഞു.

പോലീസ് നായയും വിരലടയാള വിദഗ്ദ്ധരും പരിശോധനയിൽ പങ്കെടുത്തു. മക്കൾ: പ്രീജ, ബിന്ദു. മരുമക്കൾ: കൃഷ്ണൻ കുട്ടി, ജയകമാർ.