ചെമ്മനത്തുകര ഐച്ച്ഡിപി നഗറിലെ നിവാസികൾക്ക് ഉടൻ പട്ടയം ലഭ്യമാക്കും: മന്ത്രി കെ. രാജൻ
Friday, June 28, 2024 6:48 AM IST
വൈക്കം: ചെമ്മനത്തുകര ഐഎച്ച്ഡിപി നഗറിലെ 3.92ഏക്കർ വസ്തുവിൽ 35 കുടുംബങ്ങൾക്ക് അടിയന്തരമായി പട്ടയം നൽകുമെന്ന് റവന്യുമന്ത്രി കെ. രാജൻ നിയമസഭയിൽ പറഞ്ഞു. പട്ടയവിതരണത്തിൽ വന്നിട്ടുള്ള കാലതാമസം ചൂണ്ടിക്കാട്ടി സി.കെ. ആശ എംഎൽഎ നിയമസഭയിൽ ഉന്നയിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.

ടിവിപുരം പഞ്ചായത്തിലെ ചെമ്മനത്തുകര ഐഎച്ച്ഡിപി നഗറിൽ പട്ടികവർഗ വകുപ്പ് വാങ്ങിയ 3.92 ഏക്കർ വസ്തു 35 പ്ലോട്ടുകളായി തിരിക്കുകയും ഭൂരഹിതരായ 35 കുടുംബങ്ങൾക്ക് അനുവദിക്കുകയും ചെയ്തിരുന്നു. ഈ പ്ലോട്ടുകളിൽ 22 എണ്ണം പട്ടികവർഗ വികസന വകുപ്പ് അനുവദിച്ചവർക്കും ആറ് പ്ലോട്ടുകൾ ദീർഘനാളുകളായി കയറിത്താമസിക്കുന്നവർക്കും മൂന്ന് പ്ലോട്ടുകൾ താത്കാലിക ഷെഡിൽ താമസിക്കുന്നവർക്കുമാണ്. നാലുപ്ലോട്ടുകൾ ഒഴിഞ്ഞ് കിടക്കുകയാണ്.

നിലവിൽ ഇവിടെ താമസിച്ചു വരുന്ന 31 കുടുംബങ്ങൾക്കും അടിയന്തരമായി പട്ടയം നൽകുന്നതിനുള്ള നടപടികൾ റവന്യു വകുപ്പ് മുഖാന്തിരം സ്വീകരിച്ചു വരുകയാണ്. ഈ വസ്തു റവന്യു പുറമ്പോക്കല്ലെന്നതാണ് പട്ടയ നടപടികളിൽ കാലതാമസം വരാൻ കാരണമായത്.

ഈ വസ്തുവിന്‍റെ ഉടമസ്ഥാവകാശം കാഞ്ഞിരപ്പള്ളി ഐടിഡിപി ഓഫീസറുടെ പേരിൽ ആയതിനാൽ ഈ വസ്തു ഭൂമി വിട്ടൊഴിയൽ നിയമപ്രകാരമുള്ള നടപടികൾ പൂർത്തീകരിച്ചാൽ മാത്രമേ പതിവു നടപടികളും തീർപ്പാക്കാൻ കഴിയുകയുള്ളൂ.

എന്നാൽ അർഹരായവരുടെ പട്ടികയും നിരാക്ഷേപപത്രവും കൈമാറുന്നതിൽ ഐടിഡിപിയും അപേക്ഷ നൽകുന്നതിൽ കൈവശക്കാർക്കും വന്ന കാലതാമസവും പാർലമെന്‍റ് തെരഞ്ഞെടുപ്പ് നടപടികളുമായി ബന്ധപ്പെട്ട് വന്ന തിരക്കുകളുമാണ് സമയബന്ധിതമായി നടപടികൾ പൂർത്തീകരിക്കാൻ കഴിയാതെ വന്നത്. നിലവിൽ 3.92 ഏക്കർ വസ്തുവിലെ ഭൂമി വിട്ടൊഴിയൽ നടപടിയുടെ ആദ്യഘട്ടമായ സർവേ നടപടികൾ പൂർത്തീകരിച്ചു കഴിഞ്ഞു.

സർവേ സ്കെച്ച് പ്രസിദ്ധീകരിച്ച് ആക്ഷേപമില്ലാത്ത പക്ഷം ആർഡിഒ ഓഫീസ് മുഖാന്തരം ഭൂമി വിട്ടൊഴിയൽ നടപടികൾ പൂർത്തീകരിച്ച് അടിയന്തരമായി പട്ടയ വിതരണ നടപടികൾ പൂർത്തീകരിക്കാൻ കഴിയുമെന്നും റവന്യു മന്ത്രി വ്യക്തമാക്കി.