വെള്ളക്കെട്ട് : പടിഞ്ഞാറന്‍ പ്രദേശത്ത് ദുരിതമൊഴിയുന്നില്ല
Friday, June 28, 2024 6:48 AM IST
കടുത്തുരുത്തി: വെള്ളക്കെട്ട് മാറുന്നില്ല, പടിഞ്ഞാറന്‍ പ്രദേശത്തുള്ളവരുടെ ദുരിതമൊഴിയുന്നില്ല തോടുകള്‍ കരകവിഞ്ഞൊഴുകിയതോടെയാണ് കടുത്തുരുത്തിയുടെ പടിഞ്ഞാറന്‍ പ്രദേശങ്ങള്‍ വെള്ളത്തിലായത്. ദിവസങ്ങളോളം കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ മാലിന്യം നിറഞ്ഞിരിക്കുന്നതും തോട്ടിലൂടെ ഒഴുകിയെത്തുന്ന മാലിന്യങ്ങളും വെള്ളത്തില്‍ക്കിടന്ന് ചീയുന്ന പുല്ലും പോളയും ഉള്‍പ്പെടെയുള്ളവയുമെല്ലാം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്കാണ് കാരണമാകുന്നത്.

കൂടാതെ പാമ്പുകള്‍ ഉള്‍പ്പെടെയുള്ള ഇഴജന്തുക്കളുടെ ഭീഷണിയും പടിഞ്ഞാറന്‍ പ്രദേശത്ത് താമസിക്കുന്നവര്‍ക്ക് വലിയ പ്രതിസന്ധികളാണുണ്ടാക്കുന്നത്. ആപ്പുഴ, എരുമത്തുരുത്ത്, മാന്നാര്‍, കാന്താരിക്കടവ്, എഴുമാന്തുരുത്ത്, മുണ്ടാര്‍ പ്രദേശങ്ങളാണ് വെള്ളപ്പൊക്ക ഭീഷണി നേരിടുന്നത്. മഴയുടെ ശക്തി കുറഞ്ഞെങ്കിലും കിഴക്കന്‍ വെള്ളത്തിന്‍റെ വരവ് നിലയ്ക്കാത്തതാണ് തോടുകള്‍ കരകവിഞ്ഞു പറമ്പുകളിലേക്ക് വെള്ളം കയറാന്‍ കാരണം. പല വീടുകളുടെയും മുറ്റത്തടക്കം വെള്ളം കയറിയിട്ടുണ്ട്.

കടുത്തുരുത്തി വലിയതോടും ചുള്ളിതോടും പലയിടത്തും കര കവിഞ്ഞൊഴുകുകയാണ്. കടുത്തുരുത്തി - ആപ്പൂഴ തീരദേശ റോഡിൽ വെള്ളംകയറി ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. റോഡുകള്‍ പലതും വെള്ളത്തിലായതോടെ പലയിടങ്ങളിലും വാഹനഗതാഗതം പൂര്‍ണമായും തടസപ്പെട്ടിരിക്കുകയാണ്. ഗ്രാമീണറോഡുകള്‍ പലതും വെള്ളത്തിലായതോടെ പടിഞ്ഞാറന്‍ പ്രദേശങ്ങളിലേക്കുള്ള യാത്ര ദുരിതമായി. മഴ ശക്തമായതിനൊപ്പം വൈദ്യുതി മുടക്കവും പതിവായി.