ഏഴര കഴിഞ്ഞാൽ കുറവിലങ്ങാടിന് ബസില്ല; പാലായിലെത്തുന്നവർക്ക് യാത്രാദുരിതം
Friday, June 28, 2024 4:57 AM IST
കുറവിലങ്ങാട്: പാലാ-വൈക്കം റൂട്ടിൽ യാത്രാദുരിതം. രാത്രി ഏഴര കഴിഞ്ഞാൽ പാലായിൽനിന്ന് കുറവിലങ്ങാട് വഴി ബസില്ലെന്നതാണ് ഇപ്പോഴത്തെ സ്ഥിതി. മുൻപ് കുറവിലങ്ങാട്ടേക്ക് സ്റ്റേ ബസടക്കം സർവീസ് നടത്തിയിരുന്ന കെഎസ്ആർസിയുടെ പരിഷ്‌കാരങ്ങളാണ് യാത്രക്കാരെ ദുരിതത്തിലാക്കുന്നത്.

മുൻപ് രാത്രി 9.45നായിരുന്നു ഈ റൂട്ടിലുണ്ടായിരുന്ന അവസാന ബസ്. ഇതിന് മുൻപ് കുറവിലങ്ങാട്, കുറുപ്പന്തറ വഴി കല്ലറയിലേക്ക് സ്വകാര്യ ബസും സർവീസ് നടത്തിയിരുന്നു. ഈ രണ്ട് ബസുകളും ഇല്ലാതായതോടെ ഇപ്പോൾ പാലായിൽനിന്നു കുറവിലങ്ങാട്ടെത്തണമെങ്കിൽ ഏറ്റുമാനൂരിലോ കൂത്താട്ടുകുളത്തോ എത്തണമെന്നാണു സ്ഥിതി.

‌ ദിവസക്കൂലി തൊഴിലാളികളടക്കം വീട്ടിലേക്കെത്താൻ അനാവശ്യമായി പണം ചെലവഴിച്ച് ഏറെനേരം യാത്രനടത്തേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്. കുറവിലങ്ങാട് പ്രദേശത്തുള്ളവർക്ക് ഏറ്റുമാനൂർ, കൂത്താട്ടുകുളം വഴി നാട്ടിലെത്താമെങ്കിലും മരങ്ങാട്ടുപിള്ളി, മണ്ണയ്ക്കനാട്, ആണ്ടൂർ മേഖലയിലുള്ളവർ വൻതുക നൽകി ഓട്ടോറിക്ഷയെ ആശ്രയിക്കേണ്ട സ്ഥിതിയാണ് ഉണ്ടായിട്ടുള്ളത്.

രാത്രിയിൽ നടത്തിയിരുന്ന സ്റ്റേ ബസിലാണ് കുറവിലങ്ങാട്ടെത്തുന്ന പത്രക്കെട്ടുകൾ മരങ്ങാട്ടുപിള്ളി പ്രദേശത്ത് എത്തിച്ചിരുന്നതെന്നതിനാൽ പത്രവണ്ടി എന്ന ഓമനപ്പേരിലാണ് അറിയപ്പെട്ടിരുന്നത്. ഈ ബസ് നിറുത്തിയതോടെ സ്വകാര്യ വാഹനങ്ങളെ ആശ്രയിച്ചാണ് പത്രക്കെട്ടുകൾ എത്തിക്കുന്നത്.

പാലാ, വൈക്കം ഡിപ്പോകളിൽനിന്ന് അഞ്ച് വീതം ബസുകൾ സർവീസ് നടത്തുന്നതായാണ് കെഎസ്ആർടിസിയുടെ വിശദീകരണം. എട്ടരയോടെയെങ്കിലും ഒരു സർവീസ് വേണമെന്ന ആവശ്യത്തോട് കെഎസ്ആർടിസി അനുകൂല നിലപാടെടുക്കാത്തതിൽ പ്രതിഷേധവും ഉയരുന്നുണ്ട്. ഈ ആവശ്യമുന്നയിച്ച് ഉന്നതാധികാരികളെ സമീപിക്കാനുള്ള ശ്രമത്തിലാണ് യാത്രക്കാരുടെ കൂട്ടായ്മ.