പടിഞ്ഞാറന്‍ പ്രദേശങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയില്‍
Thursday, June 27, 2024 6:36 AM IST
കടുത്തുരുത്തി: തോടുകള്‍ കരകവിഞ്ഞൊഴുകിയതോടെ പടിഞ്ഞാറന്‍ പ്രദേശങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയില്‍. കിഴക്കന്‍ വെള്ളത്തിന്‍റെ വരവ് ശക്തമായി തുടരുന്നതിനാല്‍ രാത്രിയോടെ പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ വെള്ളം ഉയരാനുള്ള സാധ്യതയും നിലനില്‍ക്കുകയാണ്. പച്ചക്കറി, വാഴക്കൃഷികളും വെള്ളപ്പൊക്ക ഭീഷണി നേരിടുകയാണ്.

കടുത്തുരുത്തി വലിയതോടും ചുള്ളിത്തോടും പലയിടത്തും കരകവിഞ്ഞൊഴുകുകയാണ്. കടുത്തുരുത്തി-ആപ്പുഴ തീരദേശ റോഡ് വെള്ളം കയറി ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്.

റോഡുകള്‍ പലതും വെള്ളത്തിലായതോടെ പല റോഡുകളിലും വാഹനഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. ഗ്രാമീണ റോഡുകള്‍ പലതും വെള്ളത്തിലായതോടെ പടിഞ്ഞാറന്‍ പ്രദേശങ്ങളിലേക്കുള്ള യാത്ര ദുരിതമായി.

മഴ ശക്തമായതിനൊപ്പം വൈദ്യുതി മുടക്കവും പതിവായി. പലയിടത്തും വൈദ്യുതി വിതരണം പലസമയങ്ങളിലും തടസപ്പെട്ട നിലയിലാണ്. തകര്‍ന്നു കിടക്കുന്ന റോഡുകളിലെ കുഴികള്‍ മഴയത്ത് നിറഞ്ഞുകിടക്കുന്നത് വലിയ അപകട ഭീഷണിയാണ് ഉയര്‍ത്തുന്നത്.