സ്ഥലമില്ല, അപ്രോച്ച് റോഡില്ല; പിന്നെങ്ങനെ മിനി സിവിൽസ്‌റ്റേഷൻ..?
Thursday, June 27, 2024 6:36 AM IST
ഏറ്റുമാനൂർ: പതിറ്റാണ്ടുകളുടെ കാത്തിരിപ്പ് ഇനിയും നീളുമെന്ന് ഉറപ്പ്. നിർദിഷ്ട ഏറ്റുമാനൂർ മിനി സിവിൽ സ്‌റ്റേഷൻ നിർമിക്കാൻ ഫണ്ടുണ്ട്, പക്ഷേ സ്ഥലമില്ല എന്നതാണ് നിലവിലെ അവസ്ഥ.

ഏറ്റുമാനൂർ പോലീസ്‌സ്റ്റേഷനു സമീപമുള്ള 0.3052 ഹെക്‌ടർ റവന്യു പുറമ്പോക്കു ഭൂമിയിലാണു സിവിൽ സ്‌റ്റേഷൻ നിർമിക്കാൻ തീരുമാനിച്ചത്. സെല്ലാർ ഉൾപ്പെടെ ഏഴു നിലകളിലായി 50882 ചതുരശ്ര അടി വിസ്‌തീർണമുള്ള കെട്ടിടത്തിനായാണ് പൊതുമരാമത്ത് ആർക്കിടെക്‌ട് വിഭാഗം പ്ലാൻ തയാറാക്കിയത്.

രണ്ടു ഘട്ടങ്ങളിലായി നിർമിക്കാൻ ലക്ഷ്യമിട്ട കെട്ടിടത്തിന്‍റെ ആദ്യഘട്ട നിർമാണത്തിന് 15 കോടി രൂപ അനുവദിക്കുകയും ചെയ്തു. കഴിഞ്ഞ ഡിസംബറിൽ ആദ്യഘട്ട നിർമാണം ആരംഭിക്കേണ്ടതായിരുന്നു.

ഉടക്കിട്ട് പോലീസ്

മാസങ്ങൾ പിന്നിട്ടിട്ടും നിർമാണം ആരംഭിക്കാതെവന്നതോടെ ജനകീയ വികസനസമിതി പ്രസിഡന്‍റ് ബി. രാജീവ് വിവരാവകാശ നിയമപ്രകാരം പൊതുമരാമത്ത് വകുപ്പിനെ സമീപിച്ചതോടെയാണ് പ്രതിസന്ധിയെക്കുറിച്ച് വ്യക്തത ലഭിച്ചത്.

റവന്യു പുറമ്പോക്കെങ്കിലും പതിറ്റാണ്ടുകളായി ഏറ്റുമാനൂർ പോലീസിന്‍റെ കൈവശം ഇരിക്കുന്നതാണ് മിനി സിവിൽ സ്റ്റേഷൻ നിർമിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലം. പോലീസിന്‍റെ കൈവശമിരിക്കുന്ന സ്ഥലം വിട്ടുനൽകാൻ തയാറല്ലെന്ന് ആഭ്യന്തര വകുപ്പ് അറിയിച്ചതോടെ റവന്യു ആഭ്യന്തരവകുപ്പുകൾ തമ്മിൽ തർക്കമായി.

ഈ തർക്കം പരിഹരിച്ച് കെട്ടിടം നിർമിക്കുമെന്നാണ് അധികൃതർ അറിയിച്ചിരുന്നതെങ്കിലും ഇനിയും അതുണ്ടായിട്ടില്ല.

അപ്രോച്ച് റോഡില്ല

എട്ടു മീറ്റർ വീതിയിലുള്ള അപ്രോച്ച് റോഡ് പദ്ധതിയിൽ ഇപ്പോൾ ഉൾപ്പെടുത്തിയിട്ടില്ലെന്നും വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിൽ പറയുന്നു. നിർദിഷ്ട സ്ഥലത്ത് കെട്ടിടം പണിതാൽ തന്നെ അവിടേക്ക് എട്ടു മീറ്റർ വീതിയിൽ അപ്രോച്ച് റോഡ് ഉണ്ടാകാനുള്ള സാധ്യതയില്ല.

ക്രിസ്തുരാജ പള്ളി, നഗരസഭാ കാര്യാലയം, ഗവൺമെന്‍റ് ആശുപത്രി എന്നിവ ഇരുവശങ്ങളിലുമായി സ്ഥിതി ചെയ്യുന്നിടത്ത് ഇടുങ്ങിയ റോഡ് എട്ടു മീറ്റർ വീതിയിൽ വികസിപ്പിക്കുക അസാധ്യമാണ്.

തിരക്കേറിയ സ്ഥലത്ത് മിനി സിവിൽ സ്റ്റേഷൻ നിർമിക്കുന്നത് അപ്രായോഗികമാണെന്നും ഇക്കാര്യത്തിൽ ആവശ്യമായ കൂടിയാലോചനകളോ ചർച്ചകളോ ഉണ്ടായിട്ടില്ലെന്നും ചൂണ്ടിക്കാട്ടി വ്യക്തികളും സംഘടനകളും രംഗത്തു വന്നിട്ടുണ്ട്.