പനയാറിനു കുറുകെയുള്ള നക്രാല്‍ പാലത്തിന്‍റെ നിര്‍മാണതടസം നീങ്ങുന്നു
Wednesday, June 26, 2024 7:09 AM IST
ചങ്ങനാശേരി: ജില്ലാ പഞ്ചായത്ത് ഏറ്റെടുത്ത നക്രാല്‍ പാലം നിര്‍മാണത്തിന്‍റെ സാങ്കേതിക തടസങ്ങള്‍ നീങ്ങുന്നു. 75 ലക്ഷം അനുവദിച്ചിട്ടുള്ള പാലത്തിന്‍റെ നിര്‍മാണത്തിന് മേജര്‍ ഇറിഗേഷന്‍ വകുപ്പിന്‍റെ തടസങ്ങള്‍ പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍റെ ഉറപ്പു ലഭിച്ചതായി ജില്ല പഞ്ചായത്തംഗം മഞ്ജു സുജിത്ത് പറഞ്ഞു. പായിപ്പാട് പഞ്ചായത്ത് 15-ാം വാര്‍ഡിലെ നക്രാല്‍ നിവാസികളുടെ കാലങ്ങളായുള്ള ആവശ്യമാണ് പനയാറിനു കുറുകെ ഒരു പാലം.

താത്കാലിക തെങ്ങിന്‍ തടി പാലത്തില്‍നിന്നു വീണ് അടുത്തിടെ ഒരാള്‍ മരിച്ചിരുന്നു. അവിടെ ഒരു പാലം അത്യന്താപേക്ഷിതമാണെന്ന പ്രദേശവാസികളുടെ ആവശ്യമനുസരിച്ചാണ് ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍പ്പെടുത്തി തുക അനുവദിച്ചത്. ഇതിനായി ആദ്യപടിയായി കോട്ടയം ജില്ലാ പഞ്ചായത്ത് 75 ലക്ഷം രൂപ വകയിരുത്തി.

എന്നാല്‍ സാങ്കേതിക പ്രശ്‌നങ്ങളില്‍പ്പെട്ടു നിര്‍മാണം വൈകാനിടയാകുമെന്ന് ബോധ്യപ്പെട്ടതോടെ ജോബ് മൈക്കിള്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് നിര്‍മല ജിമ്മി, ഡിവിഷന്‍ പ്രതിനിധി മഞ്ജു സുജിത് എന്നിവര്‍ തിരുവനന്തപുരത്തെത്തി മന്ത്രിക്ക് നിവേദനം നല്‍കുകയായിരുന്നു.

കാര്യങ്ങള്‍ ബോധ്യപ്പെട്ട മന്ത്രി അടിയന്തര നടപടി സ്വീകരിക്കാന്‍ ചീഫ് എന്‍ജിനിയര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.