ഓക്‌സിജന്‍ പ്ലാന്‍റ് പ്രവര്‍ത്തനം: ജനറല്‍ ആശുപത്രിയില്‍ ഒരു ഓപ്പറേറ്ററെക്കൂടി നിയമിക്കും
Wednesday, June 26, 2024 7:00 AM IST
ചങ്ങനാശേരി: ജനറല്‍ ആശുപത്രിയിലെ ഓക്‌സിജന്‍ പ്ലാന്‍റ് 24മണിക്കൂറും പ്രവര്‍ത്തിപ്പിക്കാന്‍ ഒരു പ്ലാന്‍റ് ഓപ്പറേറ്ററെക്കൂടി നിയോഗിക്കാന്‍ ആശുപത്രി മാനേജ്‌മെന്‍റ് കമ്മിറ്റിയില്‍ തീരുമാനം. നിലവില്‍ ഒരു ഓപ്പറേറ്റര്‍ മാത്രമാണുള്ളത്.

രാവിലെ പത്തുമുതല്‍ വൈകുന്നേരം അഞ്ചുവരെയാണ് പ്ലാന്‍റിന്‍റെ പ്രവര്‍ത്തനം. രാത്രികാലങ്ങളില്‍ പ്ലാന്‍റ് പ്രവര്‍ത്തിക്കാത്തതുമൂലം ഓക്‌സിജന്‍ പണംനല്‍കി വാങ്ങി ഉപയോഗിക്കേണ്ടിവരുന്ന സാഹചര്യമാണെന്ന് ദീപിക റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ആശുപത്രി മാനേജ്‌മെന്‍റ് കമ്മിറ്റിയുടെ വരുമാനം വാര്‍ധിപ്പിക്കുന്നതിനായി ആശുപത്രി ലാബിലെ വിവിധ രക്തപരിശോധനകള്‍ക്ക് നിരക്ക് വര്‍ധിപ്പിക്കണമെന്ന നിര്‍ദേശത്തെ അംഗങ്ങള്‍ ചോദ്യം ചെയ്തു. ഇതു സംബന്ധിച്ചു പഠിക്കുന്നതിനായി സബ് കമ്മിറ്റി രൂപീകരിച്ചു.

ലാബ് ടെക്‌നിഷന്മാരുടെ വേതനം 600 ല്‍നിന്നും 650 ആക്കി ഉയര്‍ത്തും. ജനറേറ്ററുകള്‍ക്ക് റൂഫിംഗ് നിര്‍മിക്കും. ഒപി ബ്ലോക്കിനു മുന്പില്‍ ക്യൂ നില്‍ക്കുന്ന രോഗികള്‍ മഴയും വെയിലുമേല്‍ക്കാതിരിക്കാന്‍ മേല്‍ക്കൂര സ്ഥാപിക്കാനും യോഗം തീരുമാനിച്ചു.

മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബീന ജോബി അധ്യക്ഷത വഹിച്ചു. ജോബ് മൈക്കിള്‍ എംഎല്‍എ, മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ മാത്യൂസ് ജോര്‍ജ്, കെ.സി ജോസഫ്, പി.എന്‍ നൗഷാദ്, ലാലിച്ചന്‍ കുന്നിപറമ്പില്‍, മുഹമ്മദ് സിയാ, ലിനു ജോബ്, ജോസ്‌കുട്ടി നെടുമുടി, കുര്യന്‍ തൂമ്പുങ്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.