പാര്‍ലമെന്‍റ് പ്രിവിലേജ് കമ്മിറ്റിക്ക് പരാതി നൽകാൻ കോൺഗ്രസ്

കോഴിക്കോട്: ഷാഫി പറമ്പില്‍ എംപിക്കെതിരായ പോലീസ് മര്‍ദനം ലോക്‌സഭയിലടക്കം വന്‍ വിവാദമാകുമെന്നു മുന്നില്‍കണ്ട് കീഴുദ്യോഗസ്ഥരെ ബലിയാടാക്കി രക്ഷപെടാനാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നീക്കമെന്ന ആക്ഷേപം ശക്തമാകുന്നു. പോലീസ് ഷാഫിയെ മര്‍ദിച്ചിട്ടില്ലെന്ന് ഭരണപക്ഷത്തെ നേതാക്കള്‍ ആവര്‍ത്തിക്കുന്നതിനിടെയാണ് റൂറല്‍ എസ്പി കെ.ഇ. ബൈജു ഇതിനു വിരുദ്ധമായി ഇന്നലെ നടത്തിയ പ്രതികരണം.

ഷാഫിയെ മര്‍ദിച്ച സംഭവം പാര്‍ലമെന്‍റ് പ്രിവിലേജ് കമ്മിറ്റിക്ക് മുന്നില്‍ പരാതിയായി എത്തുമെന്ന് കണ്ടതോടെ പോലീസുകാരെ പഴിചാരി തലയൂരാനുള്ള ശ്രമമാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ നടത്തുന്നതെന്ന ആരോപണമാണ് ബലപ്പെടുന്നത്. പോലീസിലെ ചിലര്‍ മനഃപൂര്‍വം പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിച്ചുവെന്നും അവര്‍ ഷാഫിയുടെ തലയില്‍ ലാത്തികൊണ്ടടിച്ചുവെന്നുമാണ് റൂറല്‍ എസ്പി വെളിപ്പെടുത്തിയത്.

ഷാഫിക്ക് മര്‍ദനമേറ്റ സംഭവത്തില്‍ ഏതാനും കീഴുദ്യോഗസ്ഥര്‍ക്കെതിരേ നടപടി ഉണ്ടാകുമെന്നും അവര്‍ക്കെതിരേ അന്വേഷണം നടക്കുകയാണെന്നുമുള്ള സൂചനയും റൂറല്‍ എസ്പിയുടെ വെളിപ്പെടുത്തലില്‍ ഉണ്ടായിരുന്നു. ഷാഫിക്ക് പരിക്കേല്‍ക്കാനിടയായ സാഹചര്യത്തെക്കുറിച്ച് പോലീസ് രഹസ്യാന്വേഷണ വിഭാഗങ്ങള്‍ അന്വേഷണം തുടങ്ങി.

ലാത്തിച്ചാര്‍ജ് നടത്തിയിട്ടില്ലെന്നും സംഘം ചേര്‍ന്നവരെ പിരിച്ചുവിടാന്‍ കണ്ണീര്‍ വാതകം പ്രയോഗിച്ചപ്പോള്‍ ഉണ്ടായ സമ്മര്‍ദത്തില്‍ എംപിക്ക് പരിക്കേറ്റതാകാമെന്നുമായിരുന്നു റൂറല്‍ എസ്പിയുടെ മുന്‍ വാദം. ഈ വാദം പൊളിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വരികയും ലോക്‌സഭാ സ്പീക്കര്‍ക്ക് പരാതി നല്‍കുമെന്ന് യുഡിഎഫ് അറിയിക്കുകയും ചെയ്ത സാഹചര്യത്തിലാണ് റൂറല്‍ എസ്പി മുന്‍നിലപാടില്‍ നിന്ന് മലക്കം മറിഞ്ഞത്.

ഷാഫിക്കു മര്‍ദനമേറ്റ സംഭവത്തില്‍ പ്രതിഷേധം കടുപ്പിക്കാനാണ് യുഡിഎഫിന്‍റെ തീരുമാനം. സംഘര്‍ഷത്തിനിടെ പോലീസ് ഷാഫിയുടെ തലയ്ക്ക് അടിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഈ ദൃശ്യങ്ങള്‍ സഹിതം ശക്തമായ പ്രതിഷേധം ഉയര്‍ത്താനും നിയമപോരാട്ടം നടത്താനുമാണ് കോണ്‍ഗ്രസിന്‍റെ തീരുമാനം.

ജനപ്രതിനിധികളെ പോലീസ് മര്‍ദിക്കുന്നത് പതിവില്ലെന്നും പേരാമ്പ്രയില്‍ ആദ്യം തന്നെ എംപിയുടെ തലയ്ക്കടിച്ച് അപായപ്പെടുത്തലായിരുന്നു പോലീസിന്‍റെ ലക്ഷ്യമെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. അക്രമത്തിനു മുതിര്‍ന്നത് മുന്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ പോലീസുകാരനാണെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നു.