മെഡിക്കൽ കോളജ്: ദിവസങ്ങൾക്കു മുമ്പ് കരമനയാറ്റിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. കൊല്ലം വെളിയം റോഡ് വിള കിഴക്കതിൽ വീട്ടിൽ സുനിൽ (48) ആണ് മരിച്ചത്. കരമന പോലീസ് സ്റ്റേഷൻ പരിധിയിൽ ചാഞ്ഞു കിടന്ന മരത്തിൽ തട്ടിയ നിലയിലായിരുന്നു മൃതദേഹം.

മൃതദേഹത്തിന് രണ്ടുമൂന്നു ദിവസത്തെ പഴക്കമുണ്ടായിരുന്നു. മൃതദേഹത്തിന്‍റെ വിരലടയാളം പരിശോധിച്ചതിൽ നിന്നാണ് മരിച്ചത് സുനിലാണെന്ന് തിരിച്ചറിഞ്ഞത്. അതേസമയം പൂയപ്പള്ളി സ്റ്റേഷൻ പരിധിയിൽ ഇയാൾക്കെതിരേ മോഷണക്കേസുകൾ ഉണ്ടെന്നും കരമന പോലീസ് അറിയിച്ചു. വിരലടയാള പരിശോധനയിലാണ് ഇത് വ്യക്തമായത്.

സുനിൽ ശാരീരികമായി അവശനിലയിൽ ആയിരുന്നുവെന്നും എന്നാൽ ആത്മഹത്യയാണോ മരണത്തിന് കാരണമെന്ന് ഉറപ്പായിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി.