സോജന്‍റെ മണ്ണില്‍ ടിഷ്യുകള്‍ച്ചര്‍ തേക്കിന്‍റെ വേരോട്ടം
Sunday, July 7, 2024 11:56 PM IST
ജോണ്‍സണ്‍ വേങ്ങത്തടം

കോട്ടയം: കേരളത്തില്‍ ആദ്യമായി ടിഷ്യുകള്‍ച്ചര്‍ തേക്ക് തോട്ടമായി കൃഷി ചെയ്തു വിജയിപ്പിച്ച കര്‍ഷകന്‍, ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ തേക്കിന്‍തൈകള്‍ വിതരണം ചെയ്യുന്ന നഴ്‌സറി ഉടമ, തേക്കിനെ സ്‌നേഹിക്കുന്നവര്‍ക്ക് ആശ്രയിക്കാവുന്ന ഒരു തേക്ക് കൃഷിവിദഗ്ധന്‍.

ഇതെല്ലാമാണ് കോട്ടയം ഭരണങ്ങാനം പ്ലാശനാല്‍ കരോട്ടുകിഴക്കേല്‍ സോജന്‍ കെ. ജോസഫ് എന്ന കരോട്ടുകിഴക്കേല്‍ ടിഷ്യുകള്‍ച്ചര്‍ തേക്ക് നഴ്‌സറിയുടെ ഉടമയെ കുറിച്ചുള്ള വിശേഷണം. കൃഷിയെ സ്‌നേഹിക്കുകയും വിവിധ കൃഷിരീതി പരീക്ഷിക്കുകയുംചെയ്ത കര്‍ഷകനാണ് ഇദ്ദേഹം. ഒമ്പതുവര്‍ഷംമുമ്പു പരീക്ഷണാടിസ്ഥാനത്തില്‍ 100 ടിഷ്യു കള്‍ച്ചര്‍ തേക്കിന്‍തൈകള്‍ കൃഷി ചെയ്തു കൊണ്ടാണ് സോജന്‍ ഈ മേഖലയിലേക്കു കടക്കുന്നത്. റബറിനു വിലകുറയുകയും തേക്കിനെകുറിച്ചു കൂടുതല്‍ പഠിക്കുകയും ചെയ്തപ്പോള്‍ തന്‍റെ റബര്‍മരങ്ങള്‍ മുറിച്ചുമാറ്റിയശേഷം മൂന്ന് ഏക്കര്‍ ഭൂമിയിലേക്കു കൃഷി വ്യാപിപ്പിച്ചു. ഇന്ന് സോജന്‍റെ മണ്ണില്‍ എട്ടും ആറും അഞ്ചും വര്‍ഷം വളര്‍ച്ചയുള്ള തേക്ക് മരങ്ങള്‍ നിറഞ്ഞുനില്‍ക്കുന്നു.

ഇതിനു ഇടവിളയായി കൊക്കോയും നട്ടുവളര്‍ത്തിയിരിക്കുന്നു. സ്വന്തം തോട്ടത്തില്‍ കൃഷി ചെയ്തും മറ്റു കര്‍ഷകരുമായിട്ടുള്ള ആശയവിനിമയം നടത്തിയും ഇദ്ദേഹം ഈ മേഖലയില്‍ കൂടുതല്‍ വളരുകയാണ്. തേക്കിനെക്കുറിച്ചു കൂടുതല്‍ പഠിക്കാനും കൃഷിരീതി പിന്തുടരാനും ആഗ്രഹിക്കുന്നവർക്ക് ഇവിടെയെത്താം. തേക്ക് കൃഷിയെ കുറിച്ചു പ്രായോഗികമായ എല്ലാ അറിവുകളും ലളിതമായും സരസമായും പഠിപ്പിക്കാന്‍ സോജനൊരു വിദഗ്ധനാണ്.

ടിഷ്യുകള്‍ച്ചര്‍ തേക്ക് കൃഷി വിജയിച്ചപ്പോള്‍ തൈകള്‍ക്ക് ആവശ്യക്കാര്‍ എത്തിത്തുടങ്ങി. അങ്ങനെ എട്ടുവര്‍ഷം മുമ്പു സോജനും ഭാര്യ സ്വപ്‌നയും കൂടി കരോട്ടുകിഴക്കേല്‍ ടിഷ്യുകള്‍ച്ചര്‍ തേക്ക് നഴ്‌സറി ആരംഭിച്ചു. ഇന്നു സ്വപ്‌നയാണ് നഴ്‌സറിയുടെ ചുമതലക്കാരി. തമിഴ്‌നാട്, കര്‍ണാടക, കേരളം, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് സീസണില്‍ രണ്ടുലക്ഷത്തിലധികം തൈകള്‍ കയറ്റി അയയ്ക്കുന്നു.

ആവശ്യക്കാര്‍ക്ക് കൊടുക്കാനുള്ള തൈകള്‍ തികയുന്നില്ലെന്നതാണ് സത്യം. പരമാവധി ഉത്പാദന ചെലവു കുറഞ്ഞ കൃഷി രീതിയാണ് ടിഷ്യുകള്‍ച്ചര്‍ തേക്ക് കൃഷി. തേക്കിനുള്ള ഡിമാന്‍ഡ് മറ്റൊരു മരത്തിനും നല്‍കാൻ കഴിയില്ലെന്ന പാഠമാണ് ഇദ്ദേഹത്തിന്‍റേത്. ഇന്ത്യയില്‍ എവിടെയും തേക്ക് കൃഷി ചെയ്യാം. മലയോരമേഖലകളില്‍ തേക്കിനു സാധ്യത കൂടുതലാണ്. തേക്കിന് അനുയോജ്യമായ കാലാവസ്ഥയാണ് കേരളത്തിലേത്. അതായത്, സെപ്റ്റംബര്‍, ഒക്‌ടോബര്‍ മാസങ്ങളാണ് തേക്കിന്‍ തൈ നടാന്‍ ഏറ്റവും അനുയോജ്യമായ മാസങ്ങള്‍. എന്നിരുന്നാലും, വര്‍ഷം മുഴുവനും എപ്പോള്‍ വേണമെങ്കിലും ഇതു വളര്‍ത്താം. പ്രവാസികളും ജോലിക്കാരും ടിഷ്യുകള്‍ച്ചര്‍ തേക്ക് കൃഷിയെ ആശ്രയിക്കുകയാണ്.

ടിഷ്യുകള്‍ച്ചറിനു വളര്‍ച്ചകൂടുതലാണ്. ആദ്യത്തെ രണ്ടുമൂന്നുവര്‍ഷം നന്നായി പരിചരിക്കണം. തോട്ടത്തില്‍ എല്ലാ തൈകളും ഒരുപോലെ വളരുകയും ചെയ്യും. 60 ഇഞ്ചില്‍ മുറിച്ചാല്‍തന്നെ ഒരു ലക്ഷം രൂപ കൈയില്‍വരും. മദര്‍പ്ലാന്‍റിന്‍റെ സ്വഭാവം നിലനിര്‍ത്താന്‍ സാധിക്കുന്നുവെന്നതാണ് ടിഷ്യുകള്‍ച്ചറിന്‍റെ നേട്ടം. ഒരു ഏക്കറില്‍ 200 എണ്ണംവരെ വയ്ക്കാനും സാധിക്കും. വിദ്യാര്‍ഥികളായ അസിന്‍ ജോസഫും അന്‍സു ജോസഫുമാണ് സോജന്‍റെ മക്കള്‍.