വിപണി മുന്നില്‍ക്കണ്ടുവേണം മൂല്യവര്‍ധിത ഉത്പന്ന നിര്‍മാണം: മന്ത്രി പി. പ്രസാദ്
Sunday, July 7, 2024 10:42 PM IST
‌പാലാ: പാലാ രൂപതയുടെ ഉടമസ്ഥതയിലുള്ള കരൂര്‍ മുണ്ടുപാലം സ്റ്റീല്‍ ഇന്ത്യ കാമ്പസിലെ മൂല്യവര്‍ധിത ഉത്പന്ന നിര്‍മാണ യൂണിറ്റ് കൃഷിമന്ത്രി പി. പ്രസാദ് സന്ദര്‍ശിച്ചു. പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാന കൃഷിവകുപ്പിന്‍റെ സഹകരണത്തോടെയാണ് പാലാ സാന്‍തോം ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി കാര്‍ഷിക മൂല്യവര്‍ധക ഉത്പന്ന നിര്‍മാണ യൂണിറ്റ് ആരംഭിച്ചിരിക്കുന്നത്.

വിപണി മുന്നില്‍ക്കണ്ടുള്ളതാവണം മൂല്യവര്‍ധിത ഉത്പന്ന നിര്‍മാണമെന്നും ശാസ്ത്രീയവും ഗുണമേന്മയുള്ളതുമായ പായ്ക്കിംഗ് ഉണ്ടാവണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. സൂപ്പര്‍ മാര്‍ക്കറ്റുകളുടെയും ഓണ്‍ലൈന്‍ മാര്‍ക്കറ്റിന്‍റെയും സാധ്യതകള്‍ ഫലപ്രദമായി വിനിയോഗിക്കപ്പെടാന്‍ പായ്ക്കറ്റുകളുടെ ആകര്‍ഷകത്വം അനിവാര്യമാണ്. ഗുണമേന്മയുള്ള പായ്ക്കിംഗിന് ആവശ്യമായ സൗജന്യ പരിശീലനത്തിന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പായ്ക്കിംഗുമായി ധാരണാപത്രം ഒപ്പുവച്ചതായും സംരംഭകര്‍ക്ക് സൗജന്യമായി പരിശീലനം നല്‍കാന്‍ സര്‍ക്കാര്‍ സന്നദ്ധമാണെന്നും മന്ത്രി പറഞ്ഞു.

ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ സൂസമ്മ ജോര്‍ജ്, ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഷേര്‍ളി സഖറിയ, കൃഷിവകുപ്പ് അസി. ഡയറക്ടര്‍ ട്രീസാ സെലിന്‍ ജോസഫ്, ബാബു കെ. ജോര്‍ജ്, പി.കെ. ഷാജകുമാര്‍ തുടങ്ങിയവര്‍ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.

പിഎസ്ഡബ്ല്യുഎസ് ഡയറക്ടര്‍ ഫാ. തോമസ് കിഴക്കേല്‍, അസി. ഡയറക്ടര്‍ ഫാ. ഇമ്മാനുവല്‍ കാഞ്ഞിരത്തുങ്കല്‍, എഫ്പിഒ ഡിവിഷന്‍ മാനേജര്‍ ഡാന്‍റീസ് കൂനാനിക്കല്‍, പ്രോജക്‌ട് ഓഫീസര്‍ പി.വി. ജോര്‍ജ് പുരയിടം, എഫ്പിഒ ഡയറക്ടര്‍മാരായ ജോയി മടിയ്ക്കാങ്കല്‍, മെര്‍ളി ജയിംസ്, ഷീബാ ബെന്നി, ക്ലാരീസ് ജോര്‍ജ്, സൗമ്യ ജയിംസ്, ജോസ് നെല്ലിയാനി, ജോയി പുളിക്കത്തടത്തില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.