സിപിഎം ജില്ലാ സെക്രട്ടറി നിലമ്പൂരിന്‍റെ വികസനം തടസപ്പെടുത്തുന്നു: പി.വി. അന്‍വര്‍
Sunday, September 29, 2024 5:32 AM IST
നിലമ്പൂര്‍: നിലമ്പൂര്‍ മണ്ഡലത്തിന്‍റെ വികസന പ്രവര്‍ത്തനങ്ങള്‍ സിപിഎം ജില്ലാ സെക്രട്ടറി ഇ.എന്‍. മോഹന്‍ദാസ് തടസപ്പെടുത്തുന്നുവെന്ന് പി. വി. അന്‍വര്‍ എംഎല്‍എ. എടവണ്ണയിലെ വസതിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അന്‍വര്‍ ജില്ലാ സെക്രട്ടറിക്ക് എതിരേ രൂക്ഷവിമര്‍ശനം നടത്തിയത്. 2016 മുതല്‍ 2021 വരെ വികസന പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ നടത്താനായി.

എന്നാല്‍ 2021 മുതല്‍ നിലമ്പൂരിന്‍റെ വികസനത്തിന് തടസം നില്‍ക്കുന്ന നിലപാടാണ് പാര്‍ട്ടി ജില്ലാ സെക്രട്ടറി സീകരിച്ചത്. നിലമ്പൂര്‍ ബൈപാസിന് ഫണ്ട് അനുവദിക്കാനുള്ള നീക്കം സെക്രട്ടറി ഇ.എന്‍. മോഹന്‍ദാസ് നേരിട്ട് നടത്തി. എട്ട് വര്‍ഷമായിട്ടും നിലമ്പൂര്‍ ബൈപാസ് എങ്ങും എത്തിയില്ല.

മൂന്ന് പതിറ്റാണ്ടു മുമ്പ് ബൈപാസിനായി ഭൂമി വിട്ടു നല്‍കിയ പാവപ്പെട്ട കുടുംബങ്ങള്‍ ഇന്നും ദുരിതത്തിലാണ്. ഇവരെ മുഖ്യമന്ത്രിയുടെ അടുത്ത് എത്തിച്ച് കാര്യങ്ങള്‍ ബോധ്യപ്പെടുത്തി അനുകൂല നിലപാട് സ്വീകരിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് സിപിഎം ലോക്കല്‍ സെക്രട്ടറി ഇതിനെ കളിയാക്കി ഫേസ് ബുക്ക് പോസ്റ്റ് ഇട്ടത്. ഇത് ജില്ലാ സെക്രട്ടറിയുടെ നിര്‍ദേശ പ്രകാരമായിരുന്നുവെന്നും എംഎല്‍എ ആരോപിച്ചു.

നിലമ്പൂര്‍ കോളജിന് എട്ട് വര്‍ഷമായി സ്വന്തം കെട്ടിടമില്ല. ഇത് തടസപ്പെടുത്തിയതും ജില്ലാ സെക്രട്ടറിയാണ്. നിലമ്പൂര്‍ ജില്ലാ ആശുപത്രി വികസനത്തിന് 25 കോടി അനുവദിച്ചിട്ടും സ്ഥലം ഇല്ലാത്തിനാല്‍ മുടങ്ങി കിടക്കുകയാണ്. ജില്ലാ ആശുപത്രി പരിസരത്തെ സ്കൂള്‍, ആശുപത്രി വികസനത്തിന് വിട്ടുനല്‍കാന്‍ നഗരസഭ പ്രമേയം പാസാക്കി സര്‍ക്കാരിലേക്ക് അയച്ചിട്ട് മൂന്ന് വര്‍ഷമായി.

അത് എങ്ങും എത്താതെ കിടക്കുകയാണ്. കഴിഞ്ഞ നഗരസഭാ തെരഞ്ഞെടുപ്പില്‍ താന്‍ വീടുകയറി പ്രചാരണം നടത്തുകയും ആശുപത്രി വികസനത്തിന് അനുകൂല നിലപാട് സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടതുകൊണ്ടാണ് 20 വര്‍ഷം ഭരണത്തിന് പുറത്ത് നിന്ന എല്‍ഡിഎഫിനെ 33ല്‍ 22 സീറ്റുകള്‍ നല്‍കി വിജയിപ്പിച്ചത്. അതില്‍ ഉള്‍പ്പെട്ടവരാണ് തനിക്ക് എതിരേ മുദ്രാവാക്യം വിളിക്കാന്‍ മുന്നില്‍ നിന്നതെന്നും അന്‍വര്‍ ആരോപിച്ചു.

2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നിലമ്പൂരില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ തന്‍റെ പ്രചാരണ യോഗങ്ങളില്‍ പങ്കെടുക്കാതിരുന്നതിന് പിന്നില്‍ സിപിഎം ജില്ലാ സെക്രട്ടറി ഇ.എന്‍. മോഹന്‍ദാസാണ്.

താന്‍ ജയിക്കാതിരിക്കാന്‍ നടത്തിയ ശ്രമമാണ് ഇതിനു പിന്നില്‍. എന്നാല്‍ സഖാക്കളുടെ പിന്തുണയോടെ താന്‍ നടത്തിയ റാലിയാണ് വിജയത്തിന് കാരണമായത്. ഇ.എന്‍. മോഹന്‍ദാസ് വലിയ വര്‍ഗീയവാദിയാണെന്നും ന്യൂനപക്ഷ വിരുദ്ധനാണെന്നും എംഎല്‍എ പറഞ്ഞു.