കടുവയും പുലിയും; ഭീതിയോടെ മലയോര ജനത
Saturday, September 28, 2024 5:40 AM IST
കരുവാരകുണ്ട്: കഴിഞ്ഞ ദിവസങ്ങളില്‍ ജനവാസമേഖലയില്‍ കടുവയെയും പുലിയെയും കാണപ്പെട്ട സംഭവത്തെത്തുടര്‍ന്ന് മലയോര ജനത ഭീതിയില്‍. ഇവ കാടുകയറിയില്ലെന്ന പ്രചാരണം ജനങ്ങളെ ഭീതിയിലാഴ്ത്തി. കഴിഞ്ഞ ദിവസം കരുവാരകുണ്ട് പാന്തറയിലും കുണ്ടോടയിലും ജനവാസ കേന്ദ്രത്തിനു സമീപം കാണപ്പെട്ട കടുവയും പുലിയും സ്വകാര്യഭൂമിയിലെ കാടുമൂടിയ സ്ഥലത്ത് തന്നെ തമ്പടിക്കുന്നുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

അറുപതേക്കര്‍ എസ്റ്റേറ്റില്‍ പതിനാറ് ഏക്കറിലധികം സ്ഥലം കാടുമൂടി കിടക്കുന്ന സ്ഥലത്താണ് കടുവയുടെ വാസമെന്നും എസ്റ്റേറ്റിലെ തൊഴിലാളികളും പറയുന്നു. അപകടകാരിയായ ഈ മൃഗത്തെ തുരത്താന്‍ യാതൊരു ശ്രമവും നടത്താത്ത വനപാലകര്‍ക്കെതിരേ പ്രതിഷേധം ശക്തമാണ്. കഴിഞ്ഞ ദിവസം കടുവ കൃഷിയിടത്തിലെത്തിയിരുന്നു.

എന്നാല്‍ ഇതിനെ തുരത്താനുള്ള ശ്രമം വനപാലകരുടെ ഭാഗത്തുനിന്നുണ്ടായില്ലെന്ന ആക്ഷേപം ശക്തമാണ്. വന്യമൃഗ ഭീഷണി നേരിടുമ്പോഴെല്ലാം ജനങ്ങളുടെ പരാതിയെ തുടര്‍ന്ന് വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരടക്കം സ്ഥല സന്ദര്‍ശനം നടത്തുന്നതല്ലാതെ വന്യമൃഗശല്യത്തിന് അറുതിവരുത്താനുള്ള ശ്രമം നടത്താറില്ലെന്നും നാട്ടുകാര്‍ പറയുന്നു. മുന്‍വര്‍ഷങ്ങളില്‍ കടുവ ഭീഷണി നേരിട്ടപ്പോഴെല്ലാം സ്ഥലത്തെത്തിയ വനപാലകര്‍ ജനങ്ങള്‍ക്ക് ജാഗ്രതാ നിദേശം നല്‍കി മടങ്ങുകയായിരുന്നു.

മുതിര്‍ന്നവരും കുട്ടികളും വീടിന് പുറത്തിറങ്ങരുത്, കൃഷിയിടങ്ങളില്‍ പോകരുത് തുടങ്ങിയ നിര്‍ദേശങ്ങളാണ് അധികൃതര്‍ നല്‍കിയിരുന്നത്. കര്‍ഷക പ്രശ്നങ്ങളില്‍ കാലങ്ങളായി മെല്ലെപോക്കു നയമാണ് വനപാലകരുടെ ഭാഗത്തു നിന്നുണ്ടാകുന്നതെന്നും ആരോപണമുണ്ട്. എന്നാല്‍ കടുവയെ പിടികൂടാനുള്ള കെണി സ്ഥാപിച്ച് മലയോര ജനതയുടെ ഭീതിയകറ്റാനുള്ള ശ്രമമാണ് വനം വകുപ്പ് ജീവനക്കാരുടെ ഭാഗത്തു നിന്നുണ്ടാകേണ്ടതെന്ന ആവശ്യമാണ് ജനങ്ങള്‍ ഉന്നയിക്കുന്നത്.

കടുവയും പുലിയും കാട്ടാനകളേക്കാള്‍ അപകടകാരികളായ വന്യജീവികളാണ്. കടുവ മനുഷ്യര്‍ക്ക് ഭീതി വിതയ്ക്കുന്നതുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകളും സാധാരണ സംഭവമായി മാറി.