മാലിന്യമുക്തം നവകേരളം കാന്പയിന്‍; കരങ്ങള്‍ കോര്‍ത്ത് കുടുംബശ്രീയും
Sunday, September 29, 2024 7:18 AM IST
നെയ്യാറ്റിന്‍കര : മാലിന്യമുക്ത നവകേരളം ജനകീയ കാമ്പയിനില്‍ കുടുംബശ്രീയും പങ്കു ചേരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ബഹുജന പങ്കാളിത്തത്തോടുകൂടി നടപ്പിലാക്കുന്ന മാലിന്യമുക്ത നവകേരളം രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്ക് 47 ലക്ഷം കുടുംബശ്രീ അയൽക്കൂട്ടം അംഗങ്ങളും ഭാഗമാകുന്നതിനോടനുബന്ധിച്ച് നെയ്യാറ്റിന്‍കര നഗരസഭയില്‍ കുടുംബശ്രീ എഡിഎസ് അംഗങ്ങളുടെ യോഗം സംഘടിപ്പിച്ചു. നഗരസഭയുടെ വാർഡുകളിൽ അയൽക്കൂട്ട യോഗങ്ങൾ ചേരാനും ഹരിത അയൽക്കൂട്ടം പ്രഖ്യാപനം നടത്തുന്നതിനുള്ള മുന്നൊരുക്ക പ്രവർത്തനം നടത്താനും ഇന്നലെ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു.

നഗരസഭ അനക്സ് ഹാളില്‍ നടന്ന യോഗം ചെയര്‍മാന്‍ പി.കെ രാജമോഹനന്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജെ. ജോസ് ഫ്രാങ്ക്ളിന്‍ കാന്പയിന്‍ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ച് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

യോഗത്തിൽ സിഡിഎസ് ചെയർപേഴ്സൺമാരായ അനില, കുടുംബശ്രീ മെമ്പർ സെക്രട്ടറി, ഹെൽത്ത് ഇൻസ്പെക്ടർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ, കുടുംബശ്രീ എഡിഎസ്, സിഡിഎസ് അംഗങ്ങൾ, ഹരിത സഹായ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. 2025 മാർച്ച് 30 ന് മാലിന്യ മുക്ത കേരളം പ്രഖ്യാപനത്തിനു മുന്നോടിയായി ഊര്‍ജിതമായ കര്‍മ പരിപാടികള്‍ക്കാണ് രൂപം നല്‍കിയിട്ടുള്ളത്.

മാലിന്യകൂനകള്‍ വൃത്തിയാക്കി പൂന്തോട്ട നിര്‍മാണം, കുളങ്ങളുടെ നവീകരണം, നൂറു ശതമാനം യൂസർ ഫീ കൈവരിക്കല്‍, ഹരിത അംഗൻവാടി പ്രഖ്യാപനം എന്നിങ്ങനെ വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി നടക്കും.

മാലിന്യമുക്തം നവകേരളം പദ്ധതി പ്രകാരം മൂന്ന് കളക്ഷന്‍ ഡ്രൈവ് പരിപാടികള്‍ ഇതിനോടകം നടന്നതായി അധികൃതര്‍ അറിയിച്ചു. നാലാമത്തെ കളക്ഷന്‍ ഡ്രൈവ് നാളെ നടക്കും.
ചില്ലു മാലിന്യങ്ങളുടെ ശേഖരണമാണ് നാളെ നടക്കുക. ആറാലുംമൂട്, ഓലത്താന്നി, പെരുന്പഴുതൂര്‍ മാര്‍ക്കറ്റുകളിലും അക്ഷയ കോംപ്ലക്സിലുമാണ് കളക്ഷന്‍ പോയിന്‍റുകള്‍ ക്രമീകരിക്കുന്നത്.

ഹരിത കര്‍മ സേനയുടെ സേവനത്തിനുള്ള യൂസര്‍ ഫീ എല്ലാ വാര്‍ഡുകളിലും നൂറു ശതമാനമായി ഉയര്‍ത്താനുള്ള നടപടികള്‍ക്ക് നഗരസഭ രൂപം നല്‍കിയിരുന്നു. രണ്ട് വാര്‍ഡുകള്‍ പൈലറ്റ് അടിസ്ഥാനത്തില്‍ തെരഞ്ഞെടുത്ത് പ്രവര്‍ത്തനം ആരംഭിക്കാന്‍ തീരുമാനിക്കുകയും ചെയ്തു.