അനന്തപുരിയിൽ സംഗീതലയം അനുഭവിച്ച് ജെറി അമൽദേവ്
Saturday, September 28, 2024 6:48 AM IST
തിരുവനന്തപുരം: തിരുവനന്തപുരത്തെത്തുന്പോൾ സവിശേഷമായ ഏതോ സംഗീതതരംഗങ്ങൾ എന്നെ പൊതിയാറുണ്ട്. തലസ്ഥാന നഗരം പാട്ടിന്‍റെ ശക്തി കേന്ദ്രമായി എനിക്കനുഭവപ്പെടാറുമുണ്ട്. ദേവ സംഗീതത്തിന്‍റെ താളലയം മലയാളികളെ അനുഭവിപ്പിച്ച ജെറി അമൽദേവിന്‍റേതാണീ വാക്കുകൾ. ഈ വർഷത്തെ ജി. ദേവരാജൻ ശക്തിഗാഥാ പുരസ്കാരം ഇന്നലെ ഏറ്റുവാങ്ങി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ജി. ദേവരാജൻ ശക്തിഗാഥ സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനത്തിൽവച്ച് ജി. ദേവരാജൻ ശക്തിഗാഥാ പ്രസിഡന്‍റ് ഡോ. പി.കെ. ജനാർദനകുറുപ്പാണു പുരസ്കാരം സമ്മാനിച്ചത്. ഭാരത് ഭവനിലായിരുന്നു ചടങ്ങ്. ഞാനൊരു വെറും പാട്ടുകാരനാണ്. പ്രസംഗകനല്ല എന്നു പറഞ്ഞുകൊണ്ടാണ് ജെറി അമൽദേവ് മറുപടി പ്രസംഗം തുടങ്ങിയത്.

കാട്ടുപോത്ത് എന്ന സിനിമയുടെ ഗാന റിക്കാർഡിംഗ് തിരുവനന്തപുരത്തെ തരംഗനിസരിയിൽ നടത്തിയ കഥകൾ ജെറി അമൽദേവ് പങ്കുവച്ചു. കൊച്ചിയിൽനിന്നും കൊണ്ടുവന്ന അഞ്ചു ചെറുപ്പക്കാരെയും തിരുവനന്തപുരത്തെ വിമൻസ് കോളജിലെ ആറു പെണ്‍കുട്ടികളെയും ഉൾപ്പെടുത്തി കാട്ടുപോത്തിലെ ഇല്ലക്കം തേവി തുള്ളക്കം തേവി.... എന്ന പി. ഭാസ്കരൻ മാസ്റ്ററുടെ ഗാനം പാടിപ്പിച്ച കാര്യം അദ്ദേഹം പറഞ്ഞു.

തുടർന്ന് ഇല്ലക്കം തേവി... കേട്ടവർ സദസിലുണ്ടെങ്കിൽ കൈയുയർത്തുവാൻ ജെറി അമൽദേവി പുഞ്ചിരിയോടെ ആവശ്യപ്പെട്ടു. ആരും കേട്ടിട്ടില്ലെങ്കിൽ ഞാൻ പാടാം എന്ന് പറഞ്ഞുകൊണ്ട് ഈണത്തിൽ ഇല്ലക്കം തേവി... യുടെ പല്ലവി മുഴുവൻ പാടി. സദസ് അപ്പോൾ ജെറി അമൽദേവിന്‍റെ പാട്ടിനൊപ്പം കൈത്താളം ഇട്ടതും രസകരമായി.

പാട്ടിന്‍റെ വരികൾ പി. ഭാസ് കരൻ എഴുതിയ ശേഷമാണ് താൻ ഈണമിട്ടത് എന്നും ജെറി അമൽദേവ് ചൂണ്ടിക്കാട്ടി. എന്‍റെ മാമ്മാട്ടിക്കുട്ടിയമ്മയ്ക്ക് എന്ന സിനിമ എടുക്കുന്നതിനു മുന്പ് നവോദയ അപ്പച്ചൻ ചെറിയ ബജറ്റിൽ പാട്ടെടുക്കാം എന്നു പറഞ്ഞിരുന്നു. മഞ്ഞിൽ വിരിഞ്ഞ പൂക്കളിലേതു പോലുള്ള ഗംഭീര ഓർക്കെസ്ട്ര വേണ്ട എന്നും ഓർമിപ്പിച്ചു.

ചെന്നൈയിൽ നിന്നും എസ്. ജാനകിയെ കൊണ്ടുവരുന്നതിലുള്ള സാന്പത്തിക ചെലവ് ആലോചിക്കുന്പോഴാണ്, അപ്പച്ചൻ തന്നോട് ജെറിയുടെ പരിചയത്തിൽ ഏതെങ്കിലും ഗായികമാർ ഉണ്ടോ എന്നു ചോദിക്കുന്നത്. എം.ജി. രാധാകൃഷ്ണന്‍റെ ഒരു റെക്കോർഡിംഗിൽ മുന്പ് കണ്ടിരുന്ന കെ.എസ്. ചിത്രയെ അങ്ങനെയാണ് മാമാട്ടിക്കുട്ടിയമ്മയിലേക്ക് കൂട്ടുന്നത്. ആളൊരുങ്ങി അരങ്ങൊരുങ്ങി... എന്ന ഗാനം അങ്ങനെ പിറന്നതാണ്.

മറുപടി പ്രസംഗത്തിനിടെ സദസിൽ നിന്നും ചോദ്യങ്ങൾ ചോദിച്ചാൽ മറുപടി നല്കാം എന്നായി സംഗീത സംവിധായകൻ. ദേവ ദുന്ദുഭി സാന്ദ്രലയം... എന്ന പാട്ടിന്‍റെ ഹമ്മിംഗ് പാടാമോ എന്ന് ഒരു ആരാധകൻ. പാട്ടിന്‍റെ മുഴുവൻ ഭാവവും ആവാഹിച്ച് ജെറി അമൽദേവ് പാടിയപ്പോൾ വൻ കരഘോഷം. സംഗീത ഇതിഹാസം നൗഷാദിന്‍റെ മുന്നിൽ എത്തിയപ്പോൾ ജെറി അമൽദേവ് പാടിയ ഗാനങ്ങളെ കുറിച്ചുള്ള ചോദ്യത്തിനും ജെറി അമൽദേവ് മറുപടി നൽകി. എറണാകുളത്തെ അമ്മ വീട്ടിലാണ് ഞാൻ വളർന്നത്.

അമ്മാവന്മാർ ഹിന്ദി പാട്ടുകളുടെ ആരാധകരായിരുന്നു. അതിനാൽ കുട്ടിക്കാലം മുതൽക്കുതന്നെ ഗ്രാമഫോണിൽ കേട്ട ഹിന്ദി പാട്ടുകൾ ഹൃദിസ്ഥമായിരുന്നു. നൗഷാദിന്‍റെ മുന്നിൽ തൂ മേരാ ചാന്ദ് തുടങ്ങിയ നൗഷാദിന്‍റെ ഗാനങ്ങൾ പാടിയപ്പോൾ, എങ്ങനെയാണ് എന്‍റെ പഴയ പാട്ടുകൾ ഇത്ര നന്നായി പാടുന്നത്.

ഞാൻ തന്നെ എല്ലാം മറന്നുപോയി എന്നാണു നൗഷാദ് പറഞ്ഞത്. തിരുവനന്തപുരത്തുള്ളവർ എന്ത് ചെയ്താലും അത് പരിപൂർണതയോടെയാണ് ചെയ്യുന്നത്. പാട്ടിന്‍റെ കാര്യത്തിൽ അങ്ങനെയാണ്. ഭക്ഷണം വയ്ക്കുന്നതിലും, വിളന്പുന്നതിലും, കാർ ഓടിക്കുന്നതിലും എല്ലാം ഈ ഉൗർജം കാണാമെന്നും ജെറി അമൽദേവ് കൂട്ടിച്ചേർത്തു. ചടങ്ങിൽ എഴുത്തുകാരൻ ഡോ. അജയപുരം ജ്യോതിഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി.

ഭാരത് ഭവൻ മെന്പർ സെക്രട്ടറി ഡോ. പ്രമോദ് പയ്യന്നൂർ ആശംസ നേർന്നു. ചടങ്ങിനു ജി. ദേവരാജൻ ശക്തിഗാഥ സെക്രട്ടറി സോമൻ ചിറ്റല്ലൂർ സ്വാഗതം ആശംസിച്ചു.