തടവുകാരുടെ അവസ്ഥകളെക്കുറിച്ച് അവബോധം വളർത്തുന്നതിനായി നടത്തിയ മാർച്ചിൽ പങ്കെടുത്തശേഷം വത്തിക്കാൻ ചത്വരത്തിൽ സന്നിഹിതരായിരുന്ന ഒരുകൂട്ടം ആളുകളെ അഭിവാദ്യം ചെയ്ത ഫ്രാൻസിസ് മാർപാപ്പ, തടവിലാക്കപ്പെട്ടവരുടെ അന്തസും അവകാശങ്ങളും ഉയർത്തിപ്പിടിക്കണമെന്ന് ആവശ്യപ്പെട്ടു. “തടവുകാരോട് നാം മാന്യമായി പെരുമാറണം. എല്ലാവർക്കും തെറ്റുകൾ സംഭവിക്കാം. തടവിലാക്കപ്പെടുന്നത് പിന്നീട് സത്യസന്ധമായ ജീവിതം പുനരാരംഭിക്കുന്നതിനാണ്”- മാർപാപ്പ പറഞ്ഞു.