കൊല്ലപ്പെട്ടയാൾ മതനിന്ദക്കേസിലെ പ്രതിയാണെന്നു പിന്നീടാണു തിരിച്ചറിഞ്ഞതെന്നാണു പോലീസ് പറയുന്നത്. സംഭവത്തിനു പിന്നാലെ പുരോഹിതർ പോലീസിനെ റോസാപ്പൂകളെറിഞ്ഞ് അഭിനന്ദിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. ഏറ്റുമുട്ടൽ കൊലപാതകങ്ങളിൽ ഉത്കണ്ഠ പ്രകടിപ്പിക്കുന്നതായി പാക്കിസ്ഥാൻ മനുഷ്യാവകാശ കമ്മീഷൻ പ്രതികരിച്ചു.
ഏതാനും ദിവസം മുന്പ് ബലൂചിസ്ഥാൻ പ്രവിശ്യയിലെ ക്വറ്റയിൽ മതനിന്ദക്കേസിൽ ആരോപണവിധേയനായ സയ്യദ് ഖാൻ എന്നയാളെ പോലീസ് വെടിവച്ചുകൊന്നിരുന്നു. ജനക്കൂട്ടത്തിന്റെ ആക്രമണത്തിൽനിന്നു രക്ഷിച്ച് സ്റ്റേഷനിലെത്തിച്ച ഇയാൾക്കു നേരേ ഒരു പോലീസുകാരൻ വെടിയുതിർക്കുകയായിരുന്നു.