തായ്‌ലൻഡ് പ്രധാനമന്ത്രിയെ കോടതി അയോഗ്യനാക്കി
തായ്‌ലൻഡ് പ്രധാനമന്ത്രിയെ കോടതി അയോഗ്യനാക്കി
Thursday, August 15, 2024 12:12 AM IST
ബാങ്കോക്ക്: തായ്‌ലൻഡിൽ പ്രധാനമന്ത്രി ശ്രത്താ താവിസിനെ ഭരണഘടനാ കോടതി അയോഗ്യനാക്കി. കൈക്കൂലിക്കേസിൽ ശിക്ഷിക്കപ്പെട്ട പിചിത് ചൂവൻബാൻ എന്ന അഭിഭാഷകനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയതിന്‍റെ പേരിലാണിത്. നിയമനം ധാർമികമല്ലെന്നു കോടതി വിലയിരുത്തി.

16 വർഷത്തിനിടെ ഭരണഘടനാ കോടതി പുറത്താക്കുന്ന മൂന്നാമത്തെ പ്രധാനമന്ത്രിയാണു താവിസിൻ.

ഒരു വർഷം മാത്രമാണ് അദ്ദേഹം പ്രധാനമന്ത്രിക്കസേരയിലിരുന്നത്. പകരക്കാരനെ കണ്ടെത്താനായി പാർലമെന്‍റിൽ വോട്ടെടുപ്പു നടക്കും. ഭരണഘടനാ കോടതിവിധിക്കെതിരേ അപ്പീൽ നല്കാനാവില്ല.

വിപുലമായ അധികാരങ്ങളുള്ള ഭരണഘടനാ കോടതി മുന്പ് ഒട്ടേറെ നേതാക്കളെയും പുരോഗമന പാർട്ടികളെയും രാഷ്‌ട്രീയത്തിൽനിന്നു വിലക്കിയിട്ടുണ്ട്.


അഴിമതി സാധാരണമായ തായ്‌ലൻഡിൽ താവിസനെ പുറത്താക്കിയ ഭരണഘടനാ കോടതിവിധി രാഷ്‌ട്രീയപ്രേരിതമെന്നു സംശയിക്കുന്നു. അതേസമയം, ആരാണ് ഇതിനു പിന്നിലെന്നു വ്യക്തമല്ല. മേയിൽ 40 സെനറ്റർമാരാണ് താവിസിനെതിരേ കോടതിയെ സമീപിച്ചത്.

ഒന്പതു വർഷത്തെ പട്ടാളഭരണത്തിനുശേഷം കഴിഞ്ഞവർഷം ഓഗസ്റ്റിൽ നടന്ന തെരഞ്ഞെടുപ്പിലാണ് താവിസിൻ പ്രധാനമന്ത്രിയാകുന്നത്.

പുരോഗമനവാദികളായ മൂവ് ഫോർവേഡ് പാർട്ടിയാണു തെരഞ്ഞെടുപ്പിൽ വൻ വിജയം നേടിയതെങ്കിലും ഇവരെ സർക്കാരുണ്ടാക്കാൻ അനുവദിച്ചില്ല. ഈ പാർട്ടിയെ അടുത്തിടെ ഭരണഘടനാ കോടതി പിരിച്ചുവിട്ടിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.