വെടിവയ്പ് പരിശീലിക്കാൻ യേശുചിത്രം: സ്വിസ് രാഷ്‌ട്രീയക്കാരി വിവാദത്തിൽ
വെടിവയ്പ് പരിശീലിക്കാൻ യേശുചിത്രം: സ്വിസ് രാഷ്‌ട്രീയക്കാരി വിവാദത്തിൽ
Thursday, September 12, 2024 5:17 AM IST
സൂറിക്ക്: വെടിവയ്പ് പരിശീലിക്കാൻ യേശുചിത്രം ഉപയോഗിച്ച സ്വിസ് രാഷ്‌ട്രീയ നേതാവ് വിവാദത്തിൽ. സ്വിറ്റ്സർലൻഡിലെ ഗ്രീൻ ലിബറൽ പാർട്ടി അംഗവും സൂറിക്ക് നഗരസഭാ കൗൺസിലറുമായ സാനിയ അമേതി(32)യാണു വിവാദത്തിലായത്.

14-ാം നൂറ്റാണ്ടിലെ ഇറ്റാലിയൻ ചിത്രകാരനായ തൊമ്മാസോ ദെൽ മാസാ രചിച്ച ‘മറിയം ശിശുവിനും മിഖായേൽ മാലാഖയ്ക്കുമൊപ്പം’ എന്ന ചിത്രത്തിലാണ് അവർ വെടിവയ്പ് പരിശീലിച്ചിരുന്നത്. ഉണ്ണിയേശുവിന്‍റെയും മറിയത്തിന്‍റെയും ചിത്രത്തിൽ വെടിയുണ്ട തറച്ച നിരവധി പാടുകൾ കാണാം.

അമേതിയുടെ പ്രവൃത്തിയെ സ്വിസ് മെത്രാൻസമിതി നിശിതമായി അപലപിച്ചു. സമൂഹമാധ്യമത്തിൽ ചിത്രം പ്രത്യക്ഷപ്പെട്ട ഉടൻതന്നെ നിരവധി പേർ വിമർശനങ്ങളുമായി എത്തി. ഇതോടെ ചിത്രം പിൻവലിച്ച് അമേതി മാപ്പു പറഞ്ഞു.


അവരെ പാർട്ടിയിൽനിന്നു പുറത്താക്കാനുള്ള നടപടികൾ ആരംഭിച്ചതായി ഗ്രീൻ ലിബറൽ പാർട്ടി നേതാക്കൾ പറഞ്ഞു. മതവികാരത്തെ വ്രണപ്പെടുത്തിയതിന് അമേതിക്കെതിരേ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.

1995ൽ അഭയാർഥിയായി ബോസ്നിയ-ഹെർസ്ഗോവിനയിൽനിന്നു സ്വിറ്റ്സർലൻഡിലെത്തിയ മുസ്‌ലിം കുടുംബത്തിലെ അംഗമാണു സാനിയ അമേതി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.