അതേസമയം, ചുമത്തപ്പെട്ട 18 കുറ്റങ്ങളിൽ ഒന്നിൽ മാത്രമാണു കുറ്റസമ്മതം നടത്തിയത്. ബ്രിട്ടീഷ് ജയിലിലെ തടവുകാലം പരിഗണിച്ച് അമേരിക്കൻ കോടതി അദ്ദേഹത്തെ പോകാൻ അനുവദിക്കുകയായിരുന്നു.
അമേരിക്കയിൽ പോകാൻ താത്പര്യമില്ലാത്തതും ഓസ്ട്രേലിയയ്ക്ക് അടുത്താണെന്നതും പരിഗണിച്ചാണ് അസാൻജ് ഈ കോടതിയിൽ ഹാജരായത്.
അസാൻജിന്റെ മോചനത്തിൽ അമേരിക്കയ്ക്കും ബ്രിട്ടനും നന്ദി അറിയിക്കുന്നതായി ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ് അറിയിച്ചു.
അതേസമയം, അമേരിക്കൻ സേന ഇറാക്കിലും അഫ്ഗാനിസ്ഥാനിലും നടത്തിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾ പുറത്തു കൊണ്ടുവന്ന അസാൻജിനെ ചൈനീസ് സർക്കാരിനെപ്പോലെയാണു വേട്ടയാടിയതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ ഗ്രെഗ് ബേൺസ് ആരോപിച്ചു.