വൈദേശിക ആക്രമണമുണ്ടായാൽ പരസ്പരം സഹായിക്കുന്ന കരാറാണു പുടിന്റെ ഉത്തരകൊറിയാ സന്ദർശനത്തിലുണ്ടായത്. കരാർ ദേശീയ സുരക്ഷയ്ക്കു ഭീഷണിയാണെന്നു ദക്ഷിണകൊറിയ വിലയിരുത്തുന്നു.
ഈ സാഹചര്യത്തിലാണ് യുക്രെയ്ന് ആയുധം നല്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നു ദക്ഷിണകൊറിയ വ്യക്തമാക്കിയത്.
ദക്ഷിണകൊറിയൻ നേതൃത്വം റഷ്യൻ അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിക്കുകയും ഉത്തരകൊറിയയുമായുള്ള സൈനിക സഹകരണം ഉടൻ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
റഷ്യ-ഉത്തരകൊറിയ കരാറിൽ യുഎസും ജപ്പാനും എതിർപ്പ് അറിയിച്ചിട്ടുണ്ട്. കൊറിയകൾ തമ്മിൽ വീണ്ടും യുദ്ധമുണ്ടായാൽ റഷ്യ ഇടപെടാനുള്ള സാധ്യതയാണു കരാറോടെ ഉടലെടുത്തിരിക്കുന്നത്.